കൊല്ലം: ഓണത്തിന് മുന്നോടിയായി വ്യാജമദ്യത്തിന്റെ ഒഴുക്കു തടയാന്‍ എക്സൈസ്-പൊലീസ്-ഫോറസ്റ്റ് വകുപ്പുകളുടെ സംയുക്ത റെയ്ഡ് ശക്തമാക്കുമെന്ന് എഡിഎം ഐ.അബ്ദുല്‍ സലാം പറഞ്ഞു. ജില്ലാതല മദ്യനിരോധന ജനകീയ കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. വ്യാജമദ്യം കൂടുതലായി വരാന്‍ സാധ്യതയുള്ള ചെക്കുപോസ്റ്റുകല് കേന്ദ്രീകരിച്ചും വനപ്രദേശങ്ങള്‍ കേന്ദ്രീകരിച്ചും പരിശോധന ശക്താക്കും. ഇതിനായി പ്രത്യേക ടീമിനെ സജ്ജമാക്കുമെന്നും എഡിഎം പറഞ്ഞു.
കഴിഞ്ഞ ആറുമാസത്തിനിടെ നടത്തിയ പരിശോധനകളുടെയും റെയ്ഡുകളുടെയും അടിസ്ഥാനത്തില്‍ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും പലരെയും ശിക്ഷിക്കുകയും ചെയ്തിട്ടുണ്ട്. റെയില്‍വേ സ്റ്റേഷനുകളിലും ദീര്‍ഘദൂര ട്രെയിനുകളിലും നടത്തിയ പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപയുടെ പാന്മസാലകളും മറ്റ് ലഹരിവസ്തുക്കളും കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്.
ഈ കാലയളവില്‍ സ്കൂള്‍ പരിസരങ്ങളില്‍ പാന്‍പരാഗ്, പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്നവര്‍ക്കെതിരെ 383 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് പിഴ ഈടാക്കി. കൊല്ലം എക്സൈസ് ഡിവിഷനില്‍ 147 മയക്കുമരുന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 32.28 കിലോ കഞ്ചാവ്, 15 ആംപ്യൂള്‍, 10 ഗ്രാം ഹാഷിഷ് ഓയില്‍, 13 കഞ്ചാ ബീഡി, മൂന്ന് കഞ്ചാവ് ചെടി കണ്ടെടുക്കുകയും 179 പേരെ അറസ്റ്റു ചെയ്യുകയും ചെയ്തു. വ്യാജ അരിഷ്ട വില്‍പ്പനക്കാര്‍ക്കെതിരെ 231 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 1525 ലിറ്റര്‍ അരിഷ്ടം പിടിച്ചെടുക്കുകയും 247 പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. എം.മുകേഷ് എംഎല്‍എ, എക്സൈസ് ഡെപ്യൂട്ടി കമ്മീഷ്ണര്‍ വി.ആര്.അനില്‍ കുമാര്‍, കമ്മിറ്റിഅംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: