കൊല്ലം: കൊട്ടിയത്തെ സ്വകാര്യാശുപത്രിയില്‍ കാന്റീന് നടത്തിവന്ന തൃശൂര്‍ സ്വദേശിയെ ആശുപത്രിയിലെ സിസ്റ്റര്‍മാരും ഗുണ്ടകളും ചേര്‍ന്ന് ആക്രമിച്ചതായി പരാതി. ഹോളിക്രോസ് ആശുപത്രിയിലെ കാന്റീന് നടത്തിവന്ന ഇ.ടി.സുരേഷിനും കുടുംബത്തിനുമാണ് ഈ ദുരനുഭവം. കാന്റീന് ബലമായി അടപ്പിച്ച ശേഷം സുരേഷിനെ പുറത്താക്കിയിരിക്കുന്ന ആശുപത്രി അധികൃതര്‍ അവര്‍ക്കനുവദിച്ച റൂമില്‍ ഭാര്യയെ അടച്ചിട്ടിരിക്കുകയാണ്. കാന്റീന് നടത്തിപ്പിനായി മുടക്കിയ തുകയും കാന്റീനില്‍ സൂക്ഷിച്ചിരുന്ന പണവും വിലപിടിപ്പുള്ള വസ്തുക്കളും തിരിച്ചുകിട്ടാനായി പോലീസിന്റെ സഹായം തേടിയെങ്കിലും ഇതുവരെയും ഫലമുണ്ടായിട്ടില്ല. എത്രയും വേഗം തനിക്ക് നീതി ലഭ്യമാക്കണമെന്ന് സുരേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: