കൂത്തുപറമ്പ്: തൊക്കിലങ്ങാടിയില്‍ സിപിഎം ഓഫീസ് അക്രമിച്ചതിന്റെ പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്ന് ആര്‍എസ്എസ് കൂത്തുപറമ്പ് താലൂക്ക് കാര്യകാരി വ്യക്തമാക്കി. രണ്ട് ദിവസം മുമ്പ് സിപിഎം പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചു എന്നാരോപിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ കള്ള പരാതി നല്‍കുകയും തൊക്കിലങ്ങാടിയില്‍ വെല്ലുവിളി പ്രകടനവും നടത്തിയിരുന്നു. ഒരുമാസം മുമ്പ് ഓഫീസിനു നേരെ ആക്രമം ഉണ്ടാകും എന്നാരോപിച്ച് ഒരാഴ്ചക്കാലം തൊക്കിലങ്ങാടി ടൗണില്‍ പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. ആര്‍എസ്എസ് സ്വാധീനമുള്ള തൊക്കിലങ്ങാടി പ്രദേശത്തെ സംഘര്‍ഷ മേഖലയായി ചിത്രീകരിക്കാനുള്ള സിപിഎമ്മിന്റെ ഉന്നതതല നീക്കമാണ് ഇതിന് പിന്നില്‍. അന്വേഷണത്തിന്റെ ഭാഗമായി വന്ന ഡോഗ് സ്ക്വാഡ് കൂത്തുപറമ്പ് ടൗണ്‍ പരിസരത്തേക്ക് പോയത് ഈ സംഭവത്തിന്റെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. ഓഫീസ് അക്രമവുമായി ബന്ധപ്പെട്ട് സംശയമുള്ള ചിലരെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് അധികാരികളെ ധരിപ്പിച്ചു. സത്യസന്ധമായ അന്വേഷണം നടത്തി യഥാര്‍ത്ഥ പ്രതികളെ പുറത്ത്കൊണ്ടുവരണമെന്ന് താലൂക്ക് കാര്യകാരി ആവശ്യപ്പെട്ടു. എ.പി.പുരുഷോത്തമന് അധ്യക്ഷത വഹിച്ചു. പി.പ്രജിത്ത്, കെ.ഷിജു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: