മട്ടന്നൂര്‍: ചാലില്‍ നിന്നുള്ള മൂന്നു ബസുകള്‍ വ്യാഴാഴ്ച സര്‍വീസ് നടത്തിയത് ഒരുനാടിന്റെ മുഴുവന്‍ പ്രാര്‍ഥനക്കും പരിശ്രമത്തിനും കൈത്താങ്ങാകാനായിരുന്നു. ഇരു വൃക്കകളും തകരാറിലായി ചികിത്സയില്‍ കഴിയുന്ന കുറ്റിക്കരയിലെ വിനോദ് മന്ദിരത്തില്‍ സി.എം.—വിനോദ് കുമാറിന്റെ ചികിത്സക്ക് പണം കണ്ടത്തെുന്നതിനുവേണ്ടി സര്‍വീസ് നടത്തിയ ഈ ബസുകള്‍ കാരുണ്യവഴിയില്‍ മാതൃകയായി. കീഴല്ലൂര്‍ ചാലിലെ സി.പി.അനീഷിന്റെ ഉടമസ്ഥതയിലുള്ള മൂന്നു ബസുകളാണ് വിനോദ് കുമാറിന്റെ ചികിത്സക്ക് പണം കണ്ടത്തെുന്നതിനായി ഒരുദിനം മുഴുവന്‍ സര്‍വീസ് നടത്തിയത്. മാലൂര്‍ മട്ടന്നൂര്‍ ഇരിക്കൂര്‍ ശ്രീകണ്ഠപുരം റൂട്ടിലോടുന്ന തംബുരുവും കണ്ണൂര്‍ അഞ്ചരക്കണ്ടി മട്ടന്നൂര്‍ കാനാട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന തംബുരുവും മണക്കായി മട്ടന്നൂര്കാനാട് റൂട്ടിലോടുന്ന നന്ദനം ബസുകളാണ് സര്‍വീസ് നടത്തിയത്.
ഭാര്യ കെ.ബീന (36)യാണ് വിനോദ് കുമാറിന് വൃക്ക നല്‍കുന്നത്. ഇതിനാവശ്യമായ പരിശോധനയെല്ലാം പൂര്‍ത്തിയായി കഴിഞ്ഞു. എന്നാല്‍ ഇതിനാവശ്യമായ ശസ്ത്രക്രിയക്കും തുടര്‍ന്ന് ഇരുവര്‍ക്കും വേണ്ടിവരുന്ന ചികിത്സക്ക് 15 ലക്ഷത്തിലധികം രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശസ്ത്രക്രിയക്കും തുടര്‍ ചികിത്സക്കുമായി വരുന്ന ഇത്രയും ഭീമമായ തുക ഈ നിര്‍ദ്ദന കുടുംബത്തിന് താങ്ങാന്‍ കഴിയാത്ത സാഹചര്യത്തിലാണ് നാട്ടുകാര്‍ ചികിത്സാ സഹായ കമ്മിറ്റി രൂപവത്കരിച്ച് ഫണ്ട് ശേഖരിച്ചുവരുന്നത്. ഇതിന്റെ ഭാഗമായാണ് മൂന്നു ബസുകളുടെയും വ്യാഴാഴ്ചത്തെ സര്‍വീസ് വിനോദ് കുമാറിനെ സഹായിക്കുന്നതിന് ഫണ്ട് ശേഖരിക്കുന്നതിന് അനുവദിക്കാന്‍ ഉടമ സി.പി. അനീഷിനെ പ്രേരിപ്പിച്ചത്.
രാവിലെ ചാലില്‍ നടന്ന ചടങ്ങില്‍ സി.എം.വിനോദ് കുമാര്‍ ചികിത്സാ സഹായ കമ്മിറ്റി ചെയര്‍മാനും കീഴല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റുമായ എം.രാജന് ബസുകളുടെ കാരുണ്യ സര്‍വീസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് സി. സജീവന് അധ്യക്ഷത വഹിച്ചു.—
പ്രതികരിക്കാൻ ഇവിടെ എഴുതുക: