കണ്ണൂര്‍: നാണ്യവിളകളുടെ വിലയിടിവും മഴലഭ്യത കുറഞ്ഞതും കാരണം രാസ-ജൈവവള വിപണിയില്‍ മന്ദിപ്പ്. മാത്രമല്ല ജൈവ-രാസ വളങ്ങളോടൊപ്പം വ്യാപാരം നടത്തിവന്ന കീടനാശിനികളുടെ വില്‍പ്പനയ്ക്ക് കടുത്ത നിയന്ത്രണം കൂടി വന്നതോടെ വളവ്യാപാരികളും ഉല്‍പ്പാദകരും നിലവില്‍ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. പല വളംവില്‍പ്പന ശാലകളിലും നാമമാത്രമയ കച്ചവടം മാത്രമേ നടക്കുന്നുളളൂവെന്ന് വ്യാപാരികള്‍ സാക്ഷ്യപ്പെടുത്തുന്നു. റബ്ബര്‍, നാളികേരം തുടങ്ങിയവയുടെ വിലയിടിവ് കാരണം ഇരുമേഖലയിലുമുളള ഒട്ടുമിക്ക കര്‍ഷകരും വളം ഉപയോഗം ഉപേക്ഷിച്ചിരിക്കുകയാണ്. ചെലവിന് ആനൂപാതികമായി വരുമാനം ലഭിക്കാത്തതിനാല്‍ കൂടുതല്‍ നഷ്ടം സഹിക്കാന്‍ കര്‍ഷകര്‍ തയ്യാറാവാത്ത സ്ഥിതിയാണ്. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന പല വളം നിര്മ്മാണയൂണിറ്റുകളിലും ഏറ്റവും അധികം വളം വിറ്റു പോകേണ്ട സീസണായിട്ടുപോലും ഉല്‍പ്പാദനം കഴിഞ്ഞകാലങ്ങളില്‍ നിന്നും വിത്യസ്തമായി നാലിലൊന്നായി കുറഞ്ഞതായി വ്യാപാരികളും ഉല്‍പ്പാദക കമ്പനി ഉടമകളും പറയുന്നു. ഇതു കാരണം കമ്പനികളിലെ ജീവനക്കാര്‍ക്ക് നിരവധി തൊഴില്‍ ദിവസങ്ങള്‍ ഇത്തവണ നഷ്ടപ്പെട്ടതായി ഉടമകള്‍ പറഞ്ഞു.
കാലവര്‍ഷം കഴിഞ്ഞ കാലങ്ങളിലേതു പോലെ ഇത്തവണ സജീവമാകാഞ്ഞതും വള പ്രയോഗത്തില്‍ നിന്നും പിന്മാറാന് കര്‍ഷകരെ പ്രേരിപ്പിച്ചിരിക്കുകയാണ്. വാഴക്കൃഷി ചെയ്തവര്‍ക്ക് മാത്രമാണ് ഇത്തവണ വില വര്‍ദ്ധിച്ചതു വഴി അല്‍പ്പമെങ്കിലും ആശ്വാസം. വാഴ കര്‍ഷകര്‍ മാത്രമാണ് ഇത്തവണ വളപ്രയോഗം പതിവുപോലെ നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: