ആലപ്പുഴ: സര്‍ക്കാരിന്റെ മത്സ്യത്തൊഴിലാളികളോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് ധീവരസഭയുടെ നേതൃത്വത്തില്‍ ഇന്നു പ്രഖ്യാപിച്ചിട്ടുള്ള അമ്പലപ്പുഴ താലൂക്ക് തല ഹര്‍ത്താലിനെതിരെ സിഐടിയു രംഗത്ത്. ധീവരസഭയ്ക്ക് തീരദേശത്ത് യാതൊരു സ്വാധീനവുമില്ലെന്നും സംഘപരിവാര്‍ സംഘടനകളുടെ സ്വാധീനമുപയോഗിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെ യ്തിട്ടുള്ളതെന്നും മത്സ്യത്തൊഴിലാളി ഫെഡറേഷന് (സിഐടിയു)സംസ്ഥാന സെക്രട്ടറി പി.പി. ചിത്തരഞ്ചന്‍ പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ധീവരസഭ അമ്പലപ്പുഴ മണ്ഡലത്തിലടക്കം യുഡിഎഫിനെയാണ് പിന്തുണച്ചത്. എന്നാല്‍ ധീവര സമുദായ അംഗങ്ങള്‍ കൂടുതലുള്ള പ്രദേശത്തുപോലും ജി. സുധാകരനാണ് കൂടുതല്‍ വോട്ടു നേടിയത്. ഹര്‍ത്താലിന് ആഹ്വാ നം ചെയ്തിട്ടുള്ളത് രാഷ്ട്രീയ കള്ളക്കളിയുടെ ഭാഗമായാണ്.
തോട്ടപ്പള്ളി ഹാര്‍ബര്‍ കാലങ്ങളായി പ്രവര്‍ത്തന രഹിതമായിട്ടും കടലാക്രമണം മൂലം വീടും സ്ഥലവും നഷ്ടപ്പെട്ട് 72 കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാ മ്പില്‍ കഴിയാന്‍ തുടങ്ങി വര്‍ഷങ്ങളായിട്ടും ഹര്‍ത്താല്‍ നടത്താന്‍ തയ്യാറാകാത്തവര്‍ ഇപ്പോ ള്‍ റോഡ് ഉപരോധവും ഹര്‍ത്താലുമായി രംഗത്തെത്തിയത് മത്സ്യത്തൊഴിലാളികള്‍ തിരിച്ചറിയണം.
ഇടതു സര്‍ക്കാര്‍ അധികാരമേറി രണ്ടുമാസത്തിനകം അമ്പലപ്പുഴ താലൂക്കില്‍ മത്സ്യത്തൊഴിലാളികള്‍ മൂന്നിടത്താണ് റോഡ് ഉപരോധം നടത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അമ്പലപ്പുഴ ഏരിയ സെക്രട്ടറി സി. ഷാംജിയും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: