കോട്ടയം: കെ.എം. മാണിയുടെ ധ്യാനശേഷമുള്ള അജ്ഞാതവാസത്തിന് ആയുസ്സ് ഒരുദിനം. ബാര്‍കോഴ കേസ്സില്‍ കോണ്‍ഗ്രസ്സിലെ ചില നേതാക്കള്‍ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് ചര്‍ച്ചകള്‍ക്ക് ഇടംനല്‍കാതെ കഴിഞ്ഞ ഞായറാഴ്ചയാണ് മാണി കോട്ടയത്തെ ധ്യാനകേന്ദ്രത്തിലേക്ക് തിരിച്ചത്.
മുഖപത്രമായ പ്രതിച്ഛായയിലൂടെ തുടര്‍ച്ചയായി കോണ്‍ഗ്രസ്സിനെ ആക്രമിച്ച കേരള കോണ്‍ഗ്രസ്സിനെ അനുനയിപ്പിക്കാന്‍ ഉമ്മന്‍ചാണ്ടി മാണിയുടെ വീട്ടില്‍ നേരിട്ടെത്തിയെങ്കിലും ഫലമുണ്ടായില്ല. ചര്‍ച്ചയില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് എതിരെയായിരുന്നു മാണിയുടെ ആരോപണങ്ങളില്‍ ഏറെയും. മാണിയെ നേരില്‍കാണാന്‍ സമയംചോദിച്ച് ചെന്നിത്തല ഫോണില്‍ വിളിച്ചെങ്കിലും സഹായിയാണ് ഫോണെടുത്തത്.
സമ്മര്ദ്ദമേറിയപ്പോളാണ് മാണി കോട്ടയത്തെ ധ്യാനകേന്ദ്രത്തിലേക്ക് ഒളിച്ചോടിയത്. ഇന്ന് ആരംഭിക്കുന്ന ചരല്‍ക്കുന്നിലെ കേരള കോണ്‍ഗ്രസ്സ് ക്യാമ്പിന് മുമ്പായി മാത്രമേ ധ്യാനം പൂര്‍ത്തിയാവൂ എന്നായിരുന്നു പറഞ്ഞിരുന്നത്.എന്നാല്‍ വ്യാഴാഴ്ചതന്നെ മാണി ധ്യാനകേന്ദ്രത്തില്‍നിന്നും പോയിരുന്നു. ധ്യാനം പൂര്‍ത്തിയാക്കിയ മാണി ശരിക്കും അജ്ഞാത വാസത്തിലാണ്.
മാണിസാര്‍ എവിടെയാണെന്ന് കൃത്യമായി പറയാന്‍ മുതിര്‍ന്ന നേതാക്കള്‍ക്കുപോലും കഴിഞ്ഞില്ല. പിന്നീടുള്ളത് അഭ്യൂഹങ്ങള്‍ മാത്രമായിരുന്നു. തൃപ്പൂണിത്തുറയിലെ മകളുടെ വീട്ടില്‍ അദ്ദേഹമുണ്ടെന്നാണ് അഭ്യൂഹം. എന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ മാണിയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: