തിരുവനന്തപുരം: ഡിവൈഎഫ്ഐയുടെ പരിപാടിയോടനുബന്ധിച്ച് പൂജപ്പുരയില്‍ സ്ഥാപിച്ച നിശ്ചലദൃശ്യം പൂജപ്പുരയിലും പരിസരപ്രദേശങ്ങളിലും നിലനില്‍ക്കുന്ന സമാധാന അന്തരീക്ഷം നശിപ്പിക്കുന്ന വിധത്തിലാണെന്ന് ബിജെപി നേമം നിയോജകമണ്ഡലം പ്രസിഡന്റ് തിരുമല അനില്‍ ആരോപിച്ചു. കഴിഞ്ഞദിവസം പൂജപ്പുരയില്‍ പ്രകടനം നടത്തിയ സിപിഎം-ഡിവൈഎഫ്ഐ ഗുണ്ടകള്‍ സംഘപരിവാര്‍ സംഘടനകളുടെ കൊടിതോരണങ്ങളും നേമം എംഎല്‍എയുടെ ചിത്രമുള്ള ബോര്‍ഡുകളും നശിപ്പി
ച്ചിരുന്നു. മികച്ച സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന പൂജപ്പുരയിലും പരിസരപ്രദേശങ്ങളിലും ജനങ്ങളുടെ സൈ്വര്യജീവിതം തകര്‍ക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങളില്‍നിന്ന് സിപിഎം-ഡിവൈഎഫ്ഐ നേതൃത്വം പിന്തിരിയണമെന്നും തിരുമല അനില്‍ ആവശ്യപ്പെട്ടു.
പാപ്പനംകോട് ഉപതെരഞ്ഞെടുപ്പില്‍ പരാജയം ഏറ്റുവാങ്ങിയ സിപിഎം നേതൃത്വം വിറളിപൂണ്ട് നേമത്തിന്റെ വിവിധഭാഗങ്ങളില്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണങ്ങള്‍ അഴിച്ചുവിടുകയാണ്. പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുന്നതും നിത്യസംഭവമായി മാറി. കാക്കി നിക്കര്‍ ധരിച്ച് പശുവിന്റെ തലയുള്ള മനുഷ്യശരീരത്തോടുകൂടിയ രൂപം ത്രിശൂലം വഹിച്ചുനില്ക്കുന്ന നിശ്ചലദൃശ്യം സമൂഹത്തില്‍ എന്തു സന്ദേശമാണ് കൊടുക്കുന്നതെന്ന് സിപിഎം-ഡിവൈഎഫ്ഐ നേതൃത്വം വ്യക്തമാക്കണം. പോലീസിന്റെയും ഭരണകൂടത്തിന്റെയും ഒത്താശയോടെയാണ് സംഭവങ്ങള്‍ അരങങ്ങേറിയത്. ഇത്തരം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പൊതുസമൂഹത്തിന് ആപത്താണ്.
ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറുന്ന പ്രവണതകള്‍ക്കെതിരെ പൊതുസമൂഹത്തെ സംഘടിപ്പിച്ച് ബിജെപി പ്രതിഷേധിക്കും. സിപിഎം-ഡിവൈഎഫ്ഐ പ്രസ്ഥാനങ്ങള്‍ നടത്തുന്ന സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളെ തുറന്നുകാട്ടി നിയമപരമായ പോരാട്ടങ്ങളിലൂടെ ചെറുത്തു തോല്‍പ്പിക്കുമെന്നും തിരുമല അനില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: