പാനൂര്‍: കടവത്തൂരില്‍ നായയുടെ കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനിയെ പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയയാക്കി. പനങ്ങാട്ട് അബ്ദുള്‍ റഷീദിന്റെ മകള്‍ ഏഴു വയസ്സുകാരി ഫാത്തിമയെയാണ് കോഴിക്കോട് മിംസ് ആശുപത്രിയില്‍ പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയയാക്കിയത്. വ്യാഴാഴ്ച രാവിലെ വീടിനു സമീപം വച്ചാണ് ഫാത്തിമയെ നായ കടിച്ചത്. മദ്രസ വിട്ട് വീട്ടിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. മറ്റ് കുട്ടികളും കൂടെയുണ്ടായിരുന്നു. തലക്കും മുഖത്തും കാലിനുമാണ് കടിയേറ്റത്. മുഖത്തെ നെറ്റിയുടെ ഭാഗത്ത് കടിയേറ്റ് ശരീരഭാഗം അല്പം അടര്‍ന്ന നിലയിലായിരുന്നു. വ്യാഴാഴ്ച രാത്രി തന്നെ അടര്‍ന്ന ഭാഗം വച്ചുപിടിപ്പിച്ചു. കടവത്തൂര്‍ കൊയില്യത്ത് എല്‍പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.
കടവത്തൂര്‍ ടൗണില്‍ രാവിലെ നായശല്യം രൂക്ഷമാണ്. വിദ്യാര്‍ഥികളും മറ്റു കുട്ടികളും പേടിച്ചാണ് ടൗണിലൂടെ കാല്‍നടയാത്രയായി പോകുന്നത്. നിരവധി നായ്ക്കള്‍ ടൗണില്‍ അലത്തുതിരിയുന്നുണ്ട്. നിരവധി തവണ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയെടുക്കുന്നില്ലെന്ന പരാതി ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: