ഗാന്ധിനഗര്‍: അതിരമ്പുഴയില്‍ ഗര്‍ഭിണിയെ കൊലപ്പെടുത്തി ചാക്കില്‍കെട്ടി ഉപേക്ഷിച്ച കേസിലെ പ്രതി ഖാദര്‍ യൂസഫിന്റെ വീട്ടില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തെളിവെടുപ്പ് നടത്തി. രാവിലെ 10 മണിയോടെയാണ് അമ്മഞ്ചേരി കന്നുകുഴി മാമ്മൂട്ടില്‍ വീട്ടില്‍ ഏറ്റുമാനൂര്‍, ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെത്തിയത്. പൂട്ടിയിട്ടിരുന്ന വീട് തുറന്ന് അകത്തുകയറിയ പോലീസ് വീടും പരിസരവും വിശദമായി പരിശോധിച്ചു. വിരലടയാള വിദഗ്ദ്ധരും ഇവരോടൊപ്പമുണ്ടായിരുന്നു. വീടിനുള്ളില്‍നിന്നും നിര്‍ണ്ണായകമായ തെളിവുകള്‍ ലഭിച്ചതായാണ് സൂചന.
പ്രതി ഖാദര്‍ യൂസഫിന്റെ വീട്ടില്‍നിന്നും 50 അടി അകലെയാണ് കൊലചെയ്യപ്പെട്ട അശ്വതിയുടെ കുടുംബവും താമസിക്കുന്നത്. അശ്വതിയുടെ മാതാപിതാക്കളും സഹോദരനുമാണ് അവിടെയുള്ളത്. മൃതശരീരം അശ്വതിയുടേതാണോ എന്ന് ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ച സാഹചര്യത്തില്‍ ഡിഎന്‍എ ടെസ്റ്റിനുള്ള നടപടിക്രമങ്ങള്‍ പോലീസ് പൂര്‍ത്തിയാക്കി.
അച്ഛന്റെയും അമ്മയുടെയും സഹോദരന്റെയും രക്തസാമ്പിളുകള്‍ പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. ഡിഎന്‍എ ടെസ്റ്റിന്റെ ഫലം വന്നശേഷമേ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: