ആഗ്ര: ഉത്തര്‍പ്രദേശില്‍ 100 രൂപ കൈക്കൂലി കൊടുക്കാന്‍ വിസമ്മതിച്ച രണ്ടു യുവാക്കളെ പോലീസ് മര്‍ദ്ദിച്ചു കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം.ഫിറോസാബാദ് സ്വദേശികളായ ദിലീപ് യാദവ്(18), പങ്കജ് യാദവ്(19) എന്നിവരാണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ നാലു പോലീസുകാരെയും രണ്ട് ഹോം ഗാര്‍ഡുകളേയും സസ്പെന്‍ഡ് ചെയ്തു.
മെയിന്‍പുരിയിലെ കോസ്മയില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ട്രക്കില്‍ കട്ടകളുമായി വരികയായിരുന്നു പങ്കജും ദിലീപും. കോസ്മയില്വെച്ച് പോലീസ് ഇവരെ തടഞ്ഞുനിര്‍ത്തി. വണ്ടി കടത്തിവിടാന്‍ 100 രൂപ കൈക്കൂലി നല്കാന് ആവശ്യപ്പെട്ടു. എന്നാല്‍ ട്രക്കിന്റെ ഡ്രൈവറായിരുന്ന വിനേഷ് കൈക്കൂലി നല്‍കാനാകില്ലെന്ന് പറഞ്ഞു.
വിനേഷിന്റെ മറുപടിയില്‍ പോലീസ് സംഘം രോഷാകുലരായി. പ്രശ്നം വഷളാകുമെന്ന് കണ്ട് ട്രക്കുമായി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും പങ്കജിനെയും ദിലീപിനേയും പോലീസ് പിടികൂടി മര്‍ദ്ദിക്കുകയായിരുന്നു.
രാവിലെ 10.30 ഓടെ ഇരുവരുടേയും മൃതദേഹങ്ങള്‍ അടുത്തുള്ള കുളത്തില്‍ നിന്നും നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇരവരുടേയും കുടുംബാംഗങ്ങളും നാട്ടുകാരും ദേശീയപാതയില്‍ ഗതാഗതം തടഞ്ഞ് പ്രതിഷേധിച്ചു.
പോലീസ് ഇവരെ കൊലപ്പെടുത്തി കുളത്തില്‍ ഉപേക്ഷിക്കുകയായിരുന്നെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ സ്ഥലത്തെത്തിയ രണ്ട് പോലീസുകാരെ പ്രക്ഷോഭകര്‍ മര്‍ദ്ദിച്ചു. എന്നാല്‍ യുവാക്കള്‍ മുങ്ങിമരിച്ചതാണെന്നാണ് പോലീസ് അഭിപ്രായപ്പെട്ടത്.
അതേസമയം, യുവാക്കള്‍ മര്‍ദ്ദനത്തിന് ഇരയായിട്ടുണ്ടെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്ത പൊലീസുകാര്‍ക്കെതിരെ വീട്ടുകാരുടെ പരാതിയില്‍ കൊലക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: