പത്തനാപുരം: സ്വകാര്യബസ് മറിഞ്ഞു. 16 പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പത്തനാപുരം പറങ്കിമാംമുകള്‍ കൊട്ടാരക്കര പാതയില്‍ മഞ്ഞക്കാല പുത്തലത്ത് ജംഗ്ഷന് സമീപത്താണ് അപകടം സംഭവിച്ചത്. രാവിലെ 9.45ന് പത്തനാപുരത്ത് നിന്നും കൊട്ടാരക്കരയിലേക്ക് പോകുകയായിരുന്ന ശരണ്യ ബസ് പാതയോരത്തെ കുഴിയിലേക്ക് മറിയുകയായിരുന്നു. തലവൂര്‍ ഭാഗത്ത് നിന്നും വന്ന ഇരുചക്രവാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ പാതയോരത്തെ റബ്ബര്‍ തോട്ടത്തിലേക്ക് ബസ് മറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
ബസ് കണ്ടക്ടറായ പാണ്ടിത്തിട്ട തുളവിള പുത്തന്‍വീട്ടില്‍ പ്രദീപ് (24), െ്രെഡവര്‍ കൊട്ടാരക്കര ആരതിഭവനില് സുകു(44), തലവൂര്‍ ചരുവിളപുത്തന്‍വീട്ടില്‍ മുരളീധരന് ആചാരി(47), പിടവൂര്‍ ചരുവിളപുത്തന്‍വീട്ടില്‍ ലക്ഷ്മി(75), എസ്എന്‍ സദനില്‍ പ്രഭാകരന് പണിക്കര്‍(82), ലക്ഷ്മിക്കുട്ടിയമ്മ(63), മിഥിലയില്‍ ലേഖ(40), കാര്യറ വിനോദ്ഭവനില്‍ ഓമനക്കുട്ടിയമ്മ(63), പൊയ്കയില്‍ അലിയാര്(58), ഇളമണ്ണൂര്‍ സാജന്ഭവനില് സാജന്(32), അതിരുങ്കല്‍ മുരുപ്പേല്‍ പുത്തന്‍വീട്ടില്‍ ബിജില(41), പനമ്പറ്റ ചരുവിളവീട്ടില്‍ ലളിത(54), മഞ്ഞക്കാല താന്നിവിളവീട്ടില്‍ ജയ്സണ്‍(40), പുത്തശ്ശേരി വാഴത്ത് കുഴിമേലേതില് ലീല(44), കുറുമ്പകര അയിഷനിവാസില് മുഹമ്മദ് ഷാബിക് ഷാ(20), കലഞ്ഞൂര്‍ കുളപ്പുര കിഴക്കേതില്‍ അക്ഷിത് ശിവ (മൂന്ന്) എന്നിവരാണ് അപകടത്തില്‍പെട്ടത്. എല്ലാവരെയും പത്തനാപുരത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് വേഗതയിലായിരുന്നുവെന്ന് യാത്രക്കാരും പറയുന്നുണ്ട്. ബസ് ഭാഗികമായി തകര്‍ന്ന നിലയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: