അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രിയായി വിജയ് രൂപാനി ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും. രുപാനി, ഗവര്‍ണര്‍ ഒ.പി. ഓലിയെ സന്ദര്‍ശിച്ച് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചു.
രുപാനിക്കൊപ്പം ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട നിതിന്‍ പട്ടേലും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്റെ ചുമതല വഹിക്കുന്ന ദിനേഷ് ശര്‍മയും ഗവര്‍ണറെ സന്ദര്‍ശിച്ചു. സത്യപ്രതിജ്ഞാ ചടങ്ങ് ഞായറാഴ്ച ഉച്ചക്ക് 12.40 ന് നടക്കും.
വെള്ളിയാഴ്ച ചേര്‍ന്ന നിയമസഭാ കക്ഷി യോഗമാണു രൂപാനിയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത്. നിയമസഭാ കക്ഷിയോഗത്തില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും പങ്കെടുത്തു. ആരോഗ്യമന്ത്രി നിതിന്‍ പട്ടേലാണ് ഉപമുഖ്യമന്ത്രി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: