ആലപ്പുഴ: എക്സൈസ് വകുപ്പിന്റെയും ഡ്രഗ്സ് കണ്ട്രോള് വകുപ്പിന്റെയും നേതൃത്വത്തില്‍ ടൗണിലെ മെഡിക്കല്‍ സ്റ്റോറുകളില്‍ പരിശോധന നടത്തി. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ ചന്ദ്രപാലന്റെ നിര്‍ദ്ദേശാനുസരണം എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി. വിനയകുമാറിന്റെയും, എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ എസ്. മധുസൂദനന് പിളളയുടെയും ഡ്രഗ്സ് കണ്ട്രോള് വകുപ്പിലെ ഡ്രഗ ഇന്‍സ്പെക്ടര്‍ എലിസബത്തിന്റെയും നേത്യത്ത്വത്തിലാണ് മെഡിക്കല്‍ സ്റ്റോറുകളില്‍ പരിശോധന നടത്തിയത്.
നിയന്ത്രണ വിധേയമായി വില്‍പ്പന നടത്തേണ്ട മരുന്നുകള്‍ ഡോക്ടറുടെ പരിശോധന കുറിപ്പ് ഇല്ലാതെ മഫ്തിയില്‍ ആവശ്യക്കാരനായി എത്തിയ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് വില്‍പ്പന നടത്തിയതിന് ടൗണിലെ മെഡിക്കല്‍ സ്റ്റോറിനെതിരെ ഡ്രഗ് ഇന്‍സ്പെക്ടര്‍ നിയമ നടപടി സ്വീകരിച്ചു.
വ്യാപകമായി ദുരുപയോഗം ചെയ്യുവാന്‍ സാദ്ധ്യതയുളള മരുന്നുകള്‍ ഡോക്ടറുടെ കുറിപ്പനുസരിച്ച് കര്‍ശന നിയന്ത്രണത്തോടുകൂടി മാത്രമേ വില്ക്കാന് പാടുളളൂ എന്ന ലൈസന്‍സ് വ്യവസ്ഥ ലംഘിച്ചതിനാണ് നടപടി. തുടര്‍ന്നും ആലപ്പുഴയിലെ മെഡിക്കല്‍ സ്റ്റോറുകളില്‍ ഇത്തരത്തിലുളള പരിശോധനകള്‍ ഉണ്ടാകുമെന്ന് എക്സൈസ് അധിക്യതര്‍ അറിയിച്ചു.
റെയ്ഡില്‍ എക്സൈസ് ഉദ്യോഗസ്ഥ•രായ പ്രിവന്റീവ് ഓഫീസര്‍ എച്ച്. നാസ്സര്‍, എന്‍ പ്രസന്നന്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ മുഹമ്മദ് സുധീര്‍, ഡി. ദീപൂ, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ ധന്യ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: