മൂവാറ്റുപുഴ: സപ്ലൈക്കോ വഴിയും റേഷന്കടവഴിയും നിലവാരം കുറഞ്ഞ അരി വിതരണം ചെയ്തുവെന്ന ആരോപണത്തില്‍ ത്വരിതാന്വേഷണം നടത്താന്‍ ഉത്തരവ്. മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജഡ്ജി പി.മാധവന് അന്വേഷണത്തിന് ഉത്തരവിട്ടത്. സപ്ലൈക്കോയ്ക്ക് അരി വിതരണം ചെയ്യുന്ന കടവൂരിലെ മില്ലു നല്കുന്ന അരി ഗുണനിലവാരമില്ലെന്നു തിരിച്ചറിഞ്ഞിട്ടും നടപടിയെടുക്കാതിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി നിരോധനപ്രകാരം കേസെടുക്കണമെന്നും മില്ലിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. സപ്ലൈകോ എംഡി, മൂവാറ്റുപുഴ താലൂക്ക് ഓഫിസര്‍, മില്ലുടമ ബിനു.കെ.കുര്യാക്കോസ് എന്നിവരാണ് എതിര്‍കക്ഷികള്‍.
സര്‍ക്കാരിന്റെ വിവിധ ഏജന്‍സികള്‍ കര്‍ഷകരില്‍നിന്നും സംഭരിച്ചു നല്കുന്ന നെല്ല് കുത്തി അരിയാക്കി സപ്ളൈകോയ്ക്ക് നല്‍കണമെന്ന് കടവൂരിലെ മില്ലുടമയുമായി ഗവണ്മെന്റ് കരാറില്‍ ഏര്‍പ്പെട്ടിരുന്നു. ഇതുപ്രകാരം മില്ലുടമക്ക് നല്കിയ നെല്ലിനു പകരം ഗുണനിലവാരമില്ലാത്ത അരിയാണ് തിരിച്ചു നല്‍കിയതെന്നാണ് ഹര്‍ജിയില്‍ ചൂണ്ടികാണിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: