100രൂപ കൈക്കൂലി നല്‍കിയില്ല;
പോലീസുകാര്‍ രണ്ട് തൊഴിലാളികളെ മര്‍ദ്ദിച്ചുകൊന്നു
ആഗ്ര : കൈക്കൂലിയായി ആവശ്യപ്പെട്ട 100 രൂപ നല്‍കാത്തതിനെ തുടര്‍ന്ന് രണ്ട് തൊഴിലാളികളെ പോലീസുകാരന് മര്‍ദ്ദിച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ മണിപൂരി ജില്ലയിലാണ് സംഭവം. കാണ്‍പൂരില്‍ കടം വാങ്ങിയ 15രൂപ തിരിച്ച് നല്കാത്തതിലുണ്ടായ വഴക്ക് കൊലപാതകത്തില്‍ കലാശിച്ചതിനു പിന്നാലെയാണ് ഈ സംഭവം.
ഇഷ്ടികക്കല്ല് കൊണ്ടുപോവുന്ന ട്രക്കിലെ കയറ്റിയിറക്ക് തൊഴിലാളികളായിരുന്ന ദിലീപ് യാദവ് (22), പങ്കജ് യാദവ് (24) എന്നിവരാണ് മരിച്ചത്. ട്രക്കുമായി മെയിന്‍പൂരി അതിര്‍ത്തി കടത്തിവിടണമെങ്കില്‍ 100 രൂപ കൈക്കൂലി നല്‍കണെന്ന് ചെക്പോസറ്റിലെ പോലീസുകാരന് ആവശ്യപ്പെട്ടു. ഇത് നല്‍കാത്തതിനെ തുടര്‍ന്ന് കലഹത്തിലേക്ക് നയിക്കുകയും ട്രക്കിലെ തൊഴിലാളികളായ ദിലീപിനേയും യാദവിനേയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. കൂടെയുണ്ടായിരുന്ന മൂന്നുജീവനക്കാര്‍ ഓടി രക്ഷപ്പെട്ടു.
കസ്റ്റഡിയിലെടുത്ത ഇരുവരുടയും മൃതദേഹം ഇന്നലെ രാവിലെ 10.30ഓടെ മെയിന്പുരിനടുത്തുള്ള കുളത്തില്‍ നിന്നാണ് കണ്ടെത്തിയത്. എന്തായാലും സംഭവം സംസ്ഥാനത്ത് ഏറെ വിവാദമായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആറു പോലീസുകാരെ സസ്പെന്‍ഡ് ചെയ്യുകയും ഇവര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.
കാമുകി പീഡിപ്പിച്ചു
കാമുകന് ജീവനൊടുക്കി
ഭോപ്പാല്‍: കാമുകി പീഢിപ്പിച്ചതിനെത്തുടര്‍ന്ന് കാമുകന്റെ ആത്മഹത്യ. പ്രണയിച്ച തെറ്റിന് തന്നെ കാമുകിയും അവളുടെ പുതിയ കൂട്ടുകാരനും ചേര്‍ന്ന് കുറച്ചൊന്നുമല്ല പീഢിപ്പിക്കുന്നതെന്നായിരുന്നു ആത്മഹത്യാക്കുറിപ്പ.് നവീന്‍ നഗറിലെ ഹിതേഷ് സാഹു(22) വാണ് പെണ്ണിന്റെ പീഢനത്തില്‍ മനംനൊന്ത് ജീവനൊടുക്കിയത്.പന്ത്രണ്ടാം ക്ലാസ് പാസായ ഹിതേഷ് ഉന്നതപഠനത്തിനൊരുങ്ങുകയായിരുന്നു.
ഇങ്ങനെയൊരു തീരുമാനമെടുക്കേണ്ടി വന്നതില്‍ അച്ഛനോടും അമ്മയോടും ക്ഷമചോദിക്കുന്നു ഹിതേഷ്.ഐഷ്ബാഗ്് പോലീസ് കേസെടുത്തു.കാമുകിയും അവളുടെ പുതിയ കാമുകനും പീഢിപ്പിച്ചിരുന്നുവെന്ന് തെളിഞ്ഞാല്‍ ശി്ക്ഷ ഉറപ്പാണെന്ന് പോലീസിന്റെ ഉറപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: