ഇടുക്കി: പിന്നോക്ക ഗ്രാമങ്ങളുടെ ഉന്നമനത്തിനുള്ള ഗാന്ധിഗ്രാം പദ്ധതിയുടെ മറവില്‍ ലക്ഷങ്ങളുടെ അഴിമതി. 2013ല്‍ അടിമാലി ചില്ലിത്തോട് പട്ടികജാതി കോളനിയില്‍ നടപ്പാക്കേണ്ട പദ്ധതിയുടെ മറവിലാണ് കോണ്‍ട്രാക്ടറും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അഴിമതി നടത്തിയത്. 174 പട്ടികജാതി കുടുംബങ്ങളാണ് ഇവിടെ. അങ്കണവാടി, കുടിവെള്ള പദ്ധതി, ഹോമിയോ ആശുപത്രി, റോഡ് സംരക്ഷണ ഭിത്തി, നടപ്പാത എന്നിവയ്ക്ക് ഒരു കോടി രൂപയാണ് അനുവദിച്ചിരുന്നത്.
ആലുവ ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് (ട്രാവന്‍കൂര്‍) ലിമിറ്റഡിനായിരുന്നു ചുമതല. ഇവര്‍ കെ.എച്ച് നാസര്‍ എന്ന കരാറുകാരനെ പണിയേല്‍പ്പിച്ചു.
2013ല്‍ 25 ലക്ഷം രൂപ കൊണ്ട് പണി തുടങ്ങി. രണ്ടേമുക്കാല്‍ വര്‍ഷമായിട്ടും എങ്ങുമെത്തിയിട്ടില്ല. ആശുപത്രിത്തറ, 200 മീറ്റര്‍ റോഡിന്റെ സംരക്ഷണ ഭിത്തി, 5000 ലിറ്ററിന്റെ സിന്തറ്റിക് ടാങ്ക് എന്നിവ മാത്രമാണ് പണിതത്.
ഇതിനായി 10 ലക്ഷം രൂപയില്‍ താഴേയെ ചെലവ് വന്നിട്ടുള്ളൂ. ഇതേക്കുറിച്ച് സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി വി.എന്‍ സജിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കുന്നുണ്ട്.
കോണ്‍ട്രാക്ടര്‍ക്ക് നല്കിയ പണത്തിന്റെ വിവരം നല്കാന് ഏജന്‍സിക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തില്‍ തന്നെ അഴിമതി കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: