കോഴിക്കോട്: മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്ര ജീവനക്കാരുടെ ശമ്പള പരിഷ്കരണം ഉടന്‍ നടപ്പാക്കണമെന്ന് മലബാര്‍ ദേവസ്വം എംപ്ലോയീസ് സംഘ് (ബിഎംഎസ്) ആവശ്യപ്പെട്ടു. ദേവസ്വം ജീവനക്കാരെ പി. എഫ്. പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന പ്രഥമസമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം ബിഎംഎസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ കെ. ഗംഗാധരന് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്മാന് എന്‍. സദാനന്ദന് അദ്ധ്യക്ഷത വഹിച്ചു.
ആര്‍എസ്എസ് വിഭാഗ് കാര്യകാരി അംഗം സി. ഗംഗാധരന്, പെന്‍ഷനേഴ്സ് സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ. സദാനന്ദന്, ബിഎംഎസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഇ. ദിവാകരന്, സെക്രട്ടറി ഒ.കെ. ധര്മ്മരാജന്, സ്വാഗതസംഘം രക്ഷാധികാരിമാരായ പ്രൊഫ. പി.സി. കൃഷ്ണവര്‍മ്മരാജ, ടി. വി. ഉണ്ണികൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു ജനറല്‍ കണ്‍വീനര്‍ കെ. ജഗത് സ്വാഗതവും കെ. കൃഷ്ണദാസ് നന്ദിയും പറഞ്ഞു.
കേരള ക്ഷേത്ര കാര്‍മ്മിക് സംഘ് ജനറല്‍ സെക്രട്ടറി കെ. സുധാകരന് സംഘടന ചര്‍ച്ചക്ക് നേതൃത്വം നല്കി. സമാപന പരിപാടിയില്‍ ബിഎംഎസ് സംസ്ഥാന സംഘടനാ സെക്രട്ടറി സി.വി. രാജേഷ് പ്രഭാഷണം നടത്തി.
മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ താല്‍ക്കാലിക ജീവനക്കാരെയും കരാര്‍ ജീവനക്കാരെയും സ്ഥിരപ്പെടുത്തണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഭാരവാഹികളായി എം.ഇ. ഉണ്ണികൃഷ്ണന് നമ്പൂതിരി, പാലക്കാട് (പ്രസിഡന്റ്), താമരക്കുളം വാസുദേവന്‍ നമ്പൂതിരി-കോഴിക്കോട്, ബി. ശശികുമാര്‍ പാലക്കാട്, മഹേശ്വരന്-കോഴിക്കോട്, എം.വി. നാരായണന് പാലൂര് -മലപ്പുറം (വൈസ് പ്രസിഡന്റുമാര്‍), കെ. സുധാകരന്-പാലക്കാട് (ജനറല്‍ സെക്രട്ടറി), പാട്ടം കൃഷ്ണന് നമ്പൂതിരി-കോഴിക്കോട്, വി. തങ്കമോഹന്‍-പട്ടാമ്പി, സി.വി. രാജേഷ്-കണ്ണൂര്‍, വേണുനാഥ് തൃക്കുറ്റിശ്ശേരി-കോഴിക്കോട് (ജോയിന്റ് സെക്രട്ടറിമാര്‍), കെ. ജഗത്-കോഴിക്കോട്(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: