പാറശ്ശാല: വ്ലാത്താങ്കര ഫെറോനായിലെ വിശ്വാസികള്‍ ചിട്ടയോടെ ചുവട് വെച്ചത് ചരിത്രത്തിലേയ്ക്കായിരുന്നു. സ്വര്‍ഗ്ഗാരോപിത മാതാ ദേവാലയത്തിലെ തിരുന്നാളിനോടുനുബന്ധിച്ച് 905 സ്ത്രീകള്‍ പങ്കെടുത്ത മാര്‍ഗ്ഗം കളിയാണ് ചരിത്ര സംഭവമായത്. 13 വിളക്കുകള്‍ക്ക് മുന്നില്‍ 26 വൃത്തങ്ങളിലായിരുന്നു കളിക്കാര്‍
അണിനിരന്നത്. ഏഴ് വയസ്സു മുതല്‍ 76 വയസ്സ് വരെയുള്ള സ്ത്രീകളാണ് കളിയില്‍ പങ്കെടുത്തത്. 50 വയസ്സില്‍ മുകളിലുള്ളവര്‍ മാത്രം 388 പേര് ഉണ്ടായിരുന്നു. തിരുനാളിന്റെ കൊടിയേറ്റിനോടുനുബന്ധിച്ച് വൈകുന്നേരം 6 മണിയോടെ പള്ളിമുറ്റത്ത് എത്തിയ സംഘങ്ങള്‍ രണ്ട് വളയങ്ങളിലായി വെവ്വേറെ അണിനിരന്നു. ഭക്തനിര്‍ഭരമായി വിളക്കിന് മുന്നില്‍ നിന്ന കളിക്കാര്‍ ഗാനത്തിന് മുന്നോടിയായുള്ള മണിനാദം കേട്ടതോടെ നിലത്ത് ചുവടുകള്‍ ഉറപ്പിച്ചു. 20 മിനിറ്റ് വരെ മാര്‍ഗ്ഗംകളി നീണ്ടു. പ്രകടനം ലിംക ബുക്ക് ഓഫ് റിക്കോര്‍ഡില്‍ ഇടം പിടിക്കുമെന്ന പ്രതീക്ഷയിലാണ് വ്ലാത്താങ്കരക്കാര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: