ഗാന്ധിനഗര്‍: ഗുജറാത്തിന്റെ മുഖ്യമന്ത്രിയായി വിജയ് രൂപാനി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഞായറാഴ്ച 12.40ന് രൂപാനിയുടെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കുമെന്ന് ബി.ജെ.പി സംസ്ഥാന ചുമതലയുള്ള ദിനേഷ് ശര്‍മ അറിയിച്ചു.
ശനിയാഴ്ച ഗവര്‍ണര്‍ ഒ.പി. കോഹ്ലിയെകണ്ട വിജയ് രൂപാനി പുതിയ സര്‍ക്കാറുണ്ടാക്കാനുള്ള അവകാശമുന്നയിച്ചു. രൂപാനി, ശര്‍മ, നിയുക്ത ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ എന്നിവരും മറ്റ് സംസ്ഥാനനേതാക്കളുമാണ് ഗവര്‍ണറെ സന്ദര്‍ശിച്ചത്. ഗവര്‍ണര്‍ സത്യപ്രതിജ്ഞാചടങ്ങുമായി മുന്നോട്ടുപോകാന്‍ അനുമതി നല്‍കിയതായി ദിനേഷ് ശര്‍മ അറിയിച്ചു.
എന്നാല്‍ ഗവർണറെ സന്ദർശിച്ച സംഘത്തിൽ സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍ ഉണ്ടായിരുന്നില്ല. ആനന്ദിബെന്‍ പട്ടേലിന്‍െറ അസാന്നിധ്യത്തെക്കുറിച്ച ചോദ്യത്തിന് തെരഞ്ഞെടുക്കപ്പെട്ടവര്‍ മാത്രമാണ് പങ്കെടുത്തതെന്ന് ശര്‍മ മറുപടി നല്കി.
.ഇതിനു പുറമെ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞുകൊണ്ടുള്ള കത്ത് രൂപാനി അമിത് ഷാക്ക് നൽകി. രൂപാനിക്കും പട്ടേലിനുമൊപ്പം മറ്റാരൊക്കെയാണ് സത്യപ്രതിജ്ഞ ചെയ്യുന്നതെന്നതിനെക്കുറിച്ചും കൃത്യമായ സൂചന നല്‍കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: