നെടുമുടി: നിയന്ത്രണമില്ലാത്ത വാഹനഗതാഗതവും യഥാസമയം അറ്റകുറ്റപ്പണികള്‍ നടക്കാത്തതുംമൂലം വൈശ്യംഭാഗം-മണപ്ര റോഡ് തകര്‍ച്ചയില്‍. ഗ്രാമീണ സഡക് യോജന പദ്ധതിപ്രകാരം നിര്‍മിച്ച റോഡിന്റെ അറ്റകുറ്റപ്പണികള്‍ക്കുള്ള കാലാവധി അവസാനിച്ചിട്ട് രണ്ടുവര്‍ഷത്തിലേറെയായിട്ടും അധികൃതര്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നില്ല.
3.36 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡിന്റെ നിര്‍മാണത്തിന് 2.01 കോടിയായിരുന്നു അനുവദിച്ചിരുന്നത്്. 2005ല്‍ ആരംഭിച്ച റോഡിന്റെ പണികള്‍ 2008ല്‍ പൂര്‍ത്തിയായി. തുടര്‍ന്നുള്ള അഞ്ചുവര്‍ഷത്തേക്ക് അറ്റകുറ്റപ്പണികള്‍ക്കായി 13.34 ലക്ഷം രൂപയുടെ കരാറും നല്‍കിയിരുന്നു. പിന്നീട് ഒരിക്കല്‍ മാത്രമാണ് റോഡില്‍ അറ്റകുറ്റപ്പണികള്‍ നടന്നിട്ടുള്ളത്. ഭാരതസര്‍ക്കാര്‍ ഗ്രാമവികസന മന്ത്രാലയത്തിന്റെ ധനസഹായത്തോടെ നിര്മിച്ചതിനാല് സംസ്ഥാന സര്‍ക്കാരിനു റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടത്താനാവില്ല.
റോഡിനോടനുബന്ധിച്ചുള്ള കലുങ്കുകളും അപകടാവസ്ഥയിലാണ്. തെക്കുംതറ, കൊണ്ടാക്കല്‍ പള്ളി കലുങ്കുകളാണ് അപകടഭീഷണി നേരിടുന്നത്. തെക്കുംതറ കലുങ്കിന്റെ അടിഭാഗത്തെ കോണ്‍ക്രീറ്റ് സ്ലാബുകള്‍ തകര്‍ന്ന നിലയിലാണ്. പള്ളിക്കലുങ്കിന്റെ കൈവരികള്‍ വാഹനങ്ങളിടിച്ചു തകര്‍ന്നിട്ട് വര്‍ഷങ്ങളായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: