ഗാസിയാബാദ്: യുപിയില്‍ അഖിലേഷ് സര്‍ക്കാരിന്റെ ഭരണത്തിന് കീഴിലുള്ള ജനജീവിതം ദുസ്സഹമാണെന്നതിന് ഒരു തെളിവ് കൂടി. രാജ്യത്തെ നാണക്കേടിലാഴ്ത്തി അഞ്ച് വയസുകാരിയായ ദളിത് പെണ്‍കുട്ടി പീഡനത്തിനിരയായതാണ് പുതിയ സംഭവം.
ശനിയാഴ്ച്ച പുലര്‍ച്ചെ ഹപൂറിലെ ഖേഡ ഗ്രാമത്തിലാണ് ക്രൂരത അരങ്ങേറിയത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പിടികൂടിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
വീടിന് പുറത്തായി ഉറങ്ങി കിടക്കുന്നതിനിടെ പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു. വീട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ പെണ്‍കുട്ടിയെ വീടിന് സമീപമുള്ള കാട്ടിലെ കുഴല്‍ക്കിണറിന് അടുത്ത് വിവവസ്ത്രയായ നിലയില്‍ കണ്ടെത്തുകയായിരുന്നു. കണ്ടെത്തുമ്പോള്‍ പെണ്‍കുട്ടി അബോധാവസ്ഥയിലായിരുന്നു.
സംഭവത്തില്‍ കുപിതരായ ഗ്രമവാസികള്‍ സംസ്ഥാനത്തെ ക്രമ സമാധനത്തിനെതിരെ പ്രതിഷേധിച്ചു. കൂടാതെ കുറ്റക്കാരെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പോലീസെത്തി പ്രദേശത്തെ സ്ഥിതിഗതികള്‍ ശാന്തമാക്കി.
അഖിലേഷ് സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് വേണ്ടി ഏര്‍പ്പെടുത്തിയ ഹെല്‍പ്പ് ലൈന്‍ നമ്പരും(1090) കാര്യക്ഷമമല്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
കഴിഞ്ഞ ആഴ്ച്ച യുപിയിലെ ബുലന്ദ്ഷഹറില്‍ അമ്മയേയും മകളേയും ക്രൂരമായി പീഡിപ്പിച്ചതിന് പിന്നാലെയാണ് പുതിയ സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: