ചങ്ങനാശേരി: നായര്‍ സമുദായത്തെ മൂന്ന് പതിറ്റാണ്ടോളം ഉന്നതിയിലേക്ക് നയിച്ച് അന്തരിച്ച എന്‍എസ്എസ് പ്രസിഡന്റ് പി.കെ.നാരായണപ്പണിക്കര്‍ക്ക് അശ്രുപൂജ അര്‍പ്പിക്കാന്‍ സംസ്ഥാനത്തിന്റെ നാനാഭാഗത്തുനിന്നും പതിനായിരങ്ങള്‍ എന്‍എസ്എസ് ആസ്ഥാനത്തേക്ക് ഒഴുകിയെത്തി. വാഴപ്പള്ളിയിലെ വസതിയല്‍ നിന്നും മൃതദേഹം ഇന്നലെ രാവിലെ 8മണിയോടെ എന്‍എസ്എസ് ആസ്ഥാനത്ത് പൊതുദര്‍ശനത്തിനായി കൊണ്ടുപോയി.
ജാതി,മത, രാഷ്ട്രീയ ഭേദമെന്യേ നാനാതുറകളില്‍പ്പെട്ട ആളുകള്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്, മുന്‍ കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്, ആര്‍എസ്എസ് ക്ഷേത്രീയ കാര്യവാഹ് എ.ആര്.മോഹനന്, പ്രാന്തപ്രചാരക് പി.ആര്.ശശിധരന്, എ.ഗോപാലകൃഷ്ണന്, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്, ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ള, മന്ത്രിമാരായ കെ.എം.മാണി,പി.ജെ.ജോസഫ്,തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, പി.കെ.കുഞ്ഞാലിക്കുട്ടി,കെ.സി.ജോസഫ്, ആര്യാടന് മുഹമ്മദ്, ഷിബുബേബി ജോണ്‍, സി.എന്‍.ബാലകൃഷ്ണന്, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, കേന്ദ്രമന്ത്രി കെ.സി.വേണുഗോപാല്‍, എംപിമാരായ പി.ജെ.കുര്യന്, ആന്റോ ആന്റണി, ജോസ് കെ.മാണി, എം.കെ.രാഘവന്, കെ.സുധാകരന്, എംഎല്‍എമാരായ കെ.മുരളീധരന്, മോന്‍സ് ജോസഫ്, സുരേഷ് കുറുപ്പ്,സി.എഫ്.തോമസ്, തേറമ്പില്‍ രാമകൃഷ്ണന്, സി.ദിവാകരന് എന്നിവരും എം.എം.ഹസന്, മുല്ലക്കര രത്നാകരന്, എം.വിജയകുമാര്‍, വൈക്കം വിശ്വന്, വി.എന്‍.വാസവന്, പത്മജ വേണുഗോപാല്‍, എഡിജിപി ഹേമചന്ദ്രന്, മാതൃഭൂമി മാനേജിംഗ് എഡിറ്റര്‍ പി.വി.ചന്ദ്രന്, രാമചന്ദ്രന് കടന്നപ്പള്ളി എന്നിവരും അന്ത്യോപചാരം അര്‍പ്പിച്ചു. സാംസ്കാരിക-സാമൂഹികമേഖലകളിലെ പ്രമുഖര്‍, തദ്ദേശഭരണ ഭരണസ്ഥാപനങ്ങളുടെ പ്രതിനിധികള്‍, രാഷ്ട്രീയകക്ഷികളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പെരുന്നയില്‍ എത്തി അന്തിമോപചാരം അര്‍പ്പിച്ചു. കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണിക്കുവേണ്ടി സംസ്ഥാന ഇന്‍ഫര്‍മേഷന്‍ മന്ത്രി കെ.സി. ജോസഫും കേന്ദ്ര ഭക്ഷ്യമന്ത്രി പ്രൊഫ. കെ.വി. തോമസിനും മഹാരാഷ്ട്ര ഗവര്‍ണര്‍ കെ. ശങ്കരനാരായണനും വേണ്ടി ജില്ലാ കളക്ടര്‍ മിനി ആന്റണിയും മൃതദേഹത്തില്‍ റീത്ത് സമര്‍പ്പിച്ചു. ബാലഗോകുലത്തിനുവേണ്ടി പ്രൊഫ. സി.എന്‍.പുരുഷോത്തമന്, ടി.പി.രാജു, സി.സി.ശെല്വന്, എബിവിപിക്കുവേണ്ടി സംസ്ഥാന ട്രഷറര്‍ കെ.വി.നാരായണന്, വിശ്വഹിന്ദുപരിഷത്തിനുവേണ്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി വി.മോഹനന്, സംഘടനാ സെക്രട്ടറി എം.സി.വല്സന് എന്നിവര്‍ പുഷ്പചക്രം സമര്‍പ്പിച്ചു. ജന്മഭൂമിക്കുവേണ്ടി ചെയര്മാന് കുമ്മനം രാജശേഖരന്, പ്രിന്റര്‍ ആന്റ് പബ്ലിഷര്‍ വി.സദാശിവന് എന്നിവര്‍ പുഷ്പചക്രം സമര്‍പ്പിച്ചു. ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ മൃതദേഹം വിലാപയാത്രയായി വാഴപ്പള്ളിയിലെ വസതിയിലേക്ക് കൊണ്ടുപോയി. സംസ്ഥാന ബഹുമതികളോടെയാണ് സംസ്ക്കാരചടങ്ങുകള്‍ നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: