കറുകച്ചാല്‍ : ശാന്തിപുരത്തിനടുത്ത് തൃക്കോയിക്കല്‍ ഭാഗത്ത് സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷം. സന്ധ്യാ സമയങ്ങളില്‍ മദ്യപിച്ചെത്തുന്ന ഇക്കൂട്ടര്‍ ജനങ്ങള്‍ക്ക് ഭീഷണിയാകുകയാണ്. വടിവാള്‍ ഉള്‍പ്പെടെയുള്ള മാരക ആയുധങ്ങളുമായി ബൈക്കുകളില്‍ തൃക്കോയിക്കല്‍ കവല ഭാഗത്ത് എത്തുന്ന ഇക്കൂട്ടര്‍ ഇവിടെ ഭീകരീന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്. പരസ്യമായാണ് ഇവര്‍ കൂട്ടംകൂടിയിരുന്ന് മദ്യപിക്കുകയും ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുകയും ചെയ്യുന്നത്. പരസ്പരം കലഹിക്കുന്ന ഇവര്‍ നാട്ടുകാരെ വെല്ലുവിളിക്കുകയും ഒരു കാരണവുമില്ലാതെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുന്നു. കഴിഞ്ഞ ദിവസം സന്ധ്യക്കു തുടങ്ങിയ ബഹളം മണിക്കൂറുകളോളം നീണ്ടു നിന്നു. ഇവരുടെ കൈയില്‍ മാരകായുധങ്ങള്‍ ഉള്ളതിനാല്‍ സമീപവാസികളാരും ഇവരെ ചോദ്യം ചെയ്യാറില്ല. ഇവരുടെ പ്രവര്‍ത്തിയെ ചോദ്യം ചെയ്ത മേസ്തിരിപ്പണിക്കാരനെ ഏതാനും മാസം മുമ്പ് മര്‍ദ്ദിച്ചിരുന്നു. മര്‍ദ്ദനമേറ്റയാള്‍ കറുകച്ചാല്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും പോലീസ് ഇവര്‍ക്കെതിരെ നടപടിയൊന്നും എടുത്തില്ല. അതിനു ശേഷമാണ് ഈ മേഖലയില്‍ വ്യാപകമായി ഇത്തരത്തിലുള്ള സാമൂഹിക വിരുദ്ധരുടെ ശല്യം വര്‍ദ്ധിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇവരുടെ ശല്യത്താല്‍ സന്ധ്യാ സമയങ്ങളില്‍ റോഡിലൂടെ നടന്നു പോകുവാന്‍ കുട്ടികള്‍ക്കും സത്രീകള്‍ക്കും ഭയമാണ്. തൃക്കോയിക്കല്‍ കവലയ്ക്ക് മുകള്‍ ഭാഗത്തായി മണ്ണെടുത്ത സ്ഥലത്ത് വാഹനങ്ങളിലെത്തിയും അല്ലാതെയും മദ്യപാനമുണ്ട്. ഇതും ജനങ്ങള്‍ക്ക് ശല്യമായിട്ടുണ്ട്. കറുകച്ചാല്‍ പോലീസ് സ്റ്റേഷന്റെയും തൃക്കൊടിത്താനം പോലീസ് സ്റ്റേഷന്റെയും അതിര്‍ത്തിയായതിനാല്‍ പോലീസുകാര്‍ ആരും തിരിഞ്ഞു നോക്കാറില്ല. ഇത്തരത്തിലുള്ള സാമൂഹിക വിരുദ്ധരെ ഈ മേഖലകളില്‍ നിന്നും തുരത്തുന്നതില്‍ കറുകച്ചാലിലേയും തൃക്കോടിത്താനത്തേയും പോലീസിന്റെ ശ്രദ്ധയുണ്ടാകണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: