ചെങ്ങന്നൂര്‍: ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ മതപാഠശാലകള്‍ തുടങ്ങണമെന്നും ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളാകണമെങ്കില്‍ സ്വന്തം കുട്ടികളെ മതപാഠശാലയില്‍ അയച്ചിരിക്കണമെന്നും നിര്‍ബന്ധമാക്കിയ ദേവസ്വം ബോര്‍ഡ് നടപടികളെ അട്ടിമറിക്കുന്ന തീരുമാനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്മറണമെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ല വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു.
2014-15 വര്‍ഷത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ശബരിമല ഉള്‍പ്പെടെയുള്ള പ്രമുഖ ക്ഷേത്രങ്ങളോടനുബന്ധിച്ച് മതപാഠശാലകള്‍ തുടങ്ങാന്‍ 84 ലക്ഷം രൂപ വകയിരുത്തിയിരുന്നു. ഈ നടപടികള്‍ അട്ടിമറിക്കുന്ന തീരുമാനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും സംസ്ഥാനത്തെ എല്ലാ ക്ഷേത്രങ്ങളിലും മതപാഠശാലകള്‍ തുടങ്ങുന്നതിന് സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു. കഥകളി ആചാര്യന് ഗുരു ചെങ്ങന്നൂരിന് ഉചിതമായ സ്മാരകം നിര്‍മ്മിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.
സമ്മേളനം ജില്ല രക്ഷാധികാരി എം.കെ.രവിവര്‍മ്മ ഉദ്ഘാടനം ചെയതു. ജില്ല പ്രസിഡന്റ് എന്‍.രാധാകൃഷ്ണന് ശ്രീപദം അധ്യക്ഷതവഹിച്ചു. സംസ്ഥാന ഉപാധ്യക്ഷന്‍ വി.കെ.വിശ്വനാഥന് മുഖ്യപ്രഭാഷണം നടത്തി. തന്ത്ര വിദ്യാപീഠം വര്‍ക്കിങ് പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണന് നമ്പൂതിരി മുഖ്യാതിഥിയായിരുന്നു.
ഡോ.നാരായണ ഭട്ടതിരിപ്പാട്, പ്രൊഫ.വി. ആര്.രാധാകൃഷ്ണന് നായര്‍, അമ്മിണിക്കുട്ടിയമ്മ,പി.പ്രദീപ്, എന്‍.കെ.സുകുമാരന്‍നായര്‍, എം.ടി.വിജയന്, എന്‍. വിക്രമന്‍പിള്ള എന്നിവര്‍ പ്രസംഗിച്ചു.
സംഘടന സമ്മേളനം സംസ്ഥാന സെക്രട്ടറി ജി. ബി. ദിനചന്ദ്രനും സമാപന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ.കുഞ്ഞും ഉദ്ഘാടനം ചെയ്തു.
ഭാരവാഹികളായി എം.കെ. രവിവര്‍മ്മരാജ, പ്രൊഫ: വി.ആര് രാധാകൃഷ്ണന് നായര്‍(രക്ഷാധികാരി), പൂവണ്ണാല്‍ ബാബു(പ്രസിഡന്റ്), ആര്. സോമശേഖരന്‍, ഗോപാലകൃഷ്ണന് തുറവൂര്‍, എസ്.എം.ഫമിന് ആറാട്ടുപുഴ(വൈസ് പ്രസിഡന്റ്), എന്‍.രാധാകൃഷ്ണന്(സെക്രട്ടറി), എ.സി. പ്രസന്നന്, പി.മനേഷ്, സി.ജെ.മധുപ്രസാദ്, കെ.ടി.രാജു(ജോ.സെക്രട്ടറി), ഡി.സുരേഷ് (ട്രഷറര്‍),ആര്.മധു(ദേവസ്വം സെക്രട്ടറി) എന്‍.കെ.സുകുമാരന്‍(സംയോജകന്‍), കെ.കെ. അനില്‍കുമാര്‍,എം.ടി.വിജയന്, കെ.ജി.സുരേഷ്കുമാര്‍ (കമ്മറ്റി അംഗങ്ങള്‍) അമ്മിണിക്കുട്ടിയമ്മ(മാതൃസമിതി കണ്‍വീനര്‍)പി.കെ. വത്സലകുഞ്ഞമ്മ(ജോ.കണ്‍വീനര്‍)എന്നിവരെയും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: