പാലാ: ടാങ്കര്‍ ലോറിയില്‍ കക്കൂസ് മാലിന്യം തോട്ടിലേക്ക് തളളാനെത്തിയവരെ പിടികൂടി. ആലപ്പുഴ ചേര്‍ത്തല സ്വദേശികളായ പാണാപളളി പൂച്ചാക്കല്‍ കരിത്തറ ലെനിന് (32), തൈക്കാട്ടുശേരി നടുഭാഗം പനിയാത്ത് കോളനിയില്‍ മനോജ് (33) തൈക്കാട്ടുശേരി മണപ്പുറത്ത് തോട്ടുചിറയില്‍ സിജു (31) എന്നിവരെയാണ് പാലാ പോലീസ് പിടികൂടിയത്. ഞായറാഴ്ച പുലര്‍ച്ചെ 3 മണിയോടെ പാലാ-ഏറ്റുമാനൂര്‍ ഹൈവേയില്‍ പുലിയന്നൂര്‍ ഭാഗത്തുനിന്നാണ് ഇവരെ പിടികൂടിയത്. രാമപുരം ഭാഗത്ത് നിന്ന് എത്തിച്ച കക്കൂസ് മാലിന്യങ്ങള്‍ പുലിയന്നൂരുളള തോട്ടിലേക്ക് കളയുന്നതിനിടെയാണ് പട്രോളിംഗ് എത്തിയ പോലീസിന്റെ ശ്രദ്ധയില്‍പെട്ടത്. മാലിന്യങ്ങള്‍ കോട്ടയം ഭാഗത്തേക്ക് കൊണ്ടുപോകുകായായിരുന്നു എന്നാണ് ഇവര്‍ പറഞ്ഞത്. ടാങ്കര്‍ ലോറിക്ക് മുകളില്‍ വലിയ ഓസുകളും മോട്ടറും കണ്ടതാണ് പോലീസിന് സംശയം തോന്നിയത്. അഡീഷണല്‍ എസ്ഐ ഷാജുമോന്‍, സിവില്‍ പോലീസ് ഓഫീസര്‍ ജസ്റ്റിന് എന്നിവരാണ് പ്രതികളെ പിടികൂടിയത്. ഇടപ്പാടി പമ്പൂരാംപാറയിലും അളനാട് പ്രദേശത്തും ഇത്തരത്തില്‍ ഒന്‍പത് ലോഡോളം കക്കൂസ് മാലിന്യങ്ങളില്‍ വിവിധ ദിവസങ്ങളില്‍ തളളിയിരുന്നു. നാട്ടുകാര്‍ രാത്രി ഉറക്കമിളച്ച് കാത്തിരുന്നെങ്കിലും പ്രതികളെ പിടികൂടാനായില്ല. പ്രദേശത്തുകൂടി ഒഴുകുന്ന നനച്ചിപ്പുഴ -ചൂണ്ടച്ചേരി തോടുകളിലേക്കാണ് കക്കൂസ് മാലിന്യം തളളുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: