മൂന്നാര്‍: മൂന്നാറില്‍ ശനിയാഴ്ച രാത്രി ഉണ്ടായ സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ വ്യാപക ആക്രമണം. രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. കണ്ണൂരിലെ ആക്രമണങ്ങളുടെ ചുവട് പിടിച്ചാണ് പ്രദേശത്ത് സിപിഎം- ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അഴിഞ്ഞാടിയത്. മൂന്ന് വാഹനങ്ങള്‍ തകര്‍ത്തു. വീടിന് നേരെയും ആക്രമണം. സംഭവത്തില്‍ മൂന്നാര്‍ പോലീസ് വിവിധ സംഭവങ്ങളിലായി ഏഴ് കേസെടുത്തു. ശനിയാഴ്ച രാത്രിയാണ് സംഭവങ്ങളുടെ തുടക്കം. ടൗണില്‍ വച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ യുവാവിനെ ഒരു 9.30യോടെ സംഘം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞ് വയ്ക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്യാനായി എത്തിയ സിപിഎം പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ച് വിടുകയായിരുന്നു. ടൗണില്‍ വിവിധ സ്ഥലങ്ങളില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവും ഉണ്ടായി. തുടര്‍ന്ന് പിരിഞ്ഞ് പോയെങ്കിലും ആക്രമണം തുടരുകയായിരുന്നു. രണ്ട് ബൈക്കുകളും ഒരു കാറു സിപിഎം പ്രവര്‍ത്തകര്‍ വീട് കയറി തകര്‍ത്തു. ഇതിലൊരു ബൈക്ക് സമീപത്തെ തോട്ടിലേക്കെറിഞ്ഞാണ് പ്രവര്‍ത്തകര്‍ രോക്ഷം തീര്‍ത്തത്. ടൗണിലെ ഒരു ഹോം സ്റ്റേയുടെ വാതിലും ജനലുകളും തകര്‍ത്തു. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ നെല്‍സണ്‍, പീറ്റര്‍, രവി, വീനസ് തുടങ്ങിയവര്‍ക്കെതിരെയും, സിപിഎം പ്രവര്‍ത്തകരായ ബിജി, മിര്ട്ട് ചാര്‍ളി, സുമേഷ് തുടങ്ങിയവര്‍ക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ 3 ഉം, സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ 4 ഉം കേസ് വീതമാണ് എടുത്തിരിക്കുന്നത്. രാത്രി തുടങ്ങിയ സംഘര്‍ഷം ഇന്നലെ രാവിലെ 9 മണിവരെ നീണ്ടു. പ്രദേശത്ത് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. എസ്ഐ വിഷ്ണികുമാറിന്റെ നേത്യത്വത്തില്‍ കേസുകളുടെ അന്വേഷണവും നടന്ന് വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: