ശാന്തമ്പാറ: നിരവധി മോഷണ കേസുകളില്‍ പ്രതിയെന്ന് സംശയിക്കുന്ന യുവാവ് അവസാനം സിസിറ്റിവി ക്യാമറിയില്‍ കുടുങ്ങി. കഴിഞ്ഞ ദിവസം ചിന്നക്കനാലിലെ റിസോര്‍ട്ടില്‍ മോഷണം നടത്താനായി കയറുന്നതിനിടെയാണ് പ്രതിയുടെ വ്യക്തമായ ചിത്രം ഇവിടെ സ്ഥാപിച്ച ക്യാമറയില്‍ നിന്നും പോലീസിന് ലഭിച്ചത്. ഇത വച്ച് പ്രതിയെ പിടികൂടാനുള്ള ശ്രമം പോലീസ് ഊര്‍ജിതമാക്കിയിരിക്കുകയാണ്. കഴിഞ്ഞ മൂന്നിന് പുലര്‍ച്ചെയാണ് ചിന്നക്കനാലിലെ ചാന്‍സിലര്‍ റിസോര്‍ട്ടില്‍ മോഷണം നടക്കുന്നത്. 25000 രൂപ വില വരുന്ന മൊബൈല്‍ ഫോണാണ് ഇവിടെ നിന്നും പോയത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരവെയാണ് പ്രതിയുടെ ചിത്രം ലഭിക്കുന്നത്. സ്റ്റേഷന് ലിമിറ്റില്‍ സമാനമായി 5 ഓളം ഇടങ്ങളില്‍ മോഷണം നടന്നിട്ടുണ്ട്. ഇതില്‍ 1.50 ലക്ഷം രൂപ മോഷണം
പോയ കേസും ഉള്‍പ്പെടുന്നു. റിസോര്ട്ടുകളുലെല്ലാം ക്യാമറയുണ്ടെങ്കിലും പ്രതിയുടെ ചിത്രം ലഭിച്ചിരുന്നില്ല. രാവിലെ 2 നും 6 നും ഇടയിലാണ് ഇയാള്‍ മോഷണം നടത്തുന്നത്. മഞ്ഞ് മൂടുന്ന സമയമായതിനാലാണ് ചിത്രം ലഭിക്കാതെ വന്നിരുന്നത്. 25-28 നും ഇടയില്‍ പ്രായം വരുന്ന യുവാവ് താടി വച്ചിട്ടുണ്ട്. നിരവധി മോഷണക്കേസുകളിലെ പിടികിട്ടാപ്പുള്ളിയാണ് പ്രതിയെന്നാണ് വിവരം. പ്രതിയെ കുറിച്ച് വ്യക്തമായ രൂപം ലഭിച്ചതോടെ ഇയാള്‍ കുടുങ്ങുമെന്ന് പ്രതീക്ഷയിലാണ് പോലീസ്. റിസോര്‍ട്ടുകളില്‍ താമസത്തിനെത്തുന്ന വിനോദസഞ്ചാരികളുടെ മാത്രം സാധനങ്ങള്‍ മോഷണം നടത്തുന്നതാണ് ഇയാളുടെ തന്ത്രമെന്നാണ് വിവരം. പ്രതിയെ കുറിച്ച് എന്തെങ്കിലും വിവരമറിയാവുന്നവര്ക്ക് ശാന്തമ്പാറ എസ് ഐ പി എസ് സുബ്രഹ്മണ്യനുമായി ബന്ധപ്പെടാം ഫോണ്‍: 9497980385
പ്രതികരിക്കാൻ ഇവിടെ എഴുതുക: