ബീജിങ്: പാക്കിസ്ഥാനോട് അതിര്‍ത്തി പങ്കിടുന്ന സിന്‍ജിയാങ് പ്രവിശ്യയിലെ ഇസ്ലാമിക ഭീകരരെ തുരത്താന്‍ ചൈന ഭീകര വിരുദ്ധ നിയമം കടുപ്പിക്കുന്നു. മത തീവവ്രാദവും നിയമത്തിനു പരിധിയില്‍ ഉള്‍പ്പെടുത്തി. ‘വഴിതെറ്റിക്കുന്ന ഇസ്ലാമിക ചിന്ത’കളുടെ വ്യാപനം നിരോധിക്കുകയാണ് ലക്ഷ്യമെന്നു ചൈനയിലെ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2015 ഡിസംബറില്‍ ദേശീയ തലത്തില്‍ പാസാക്കിയ ഭീകര വിരുദ്ധ നിയമത്തിനു ചുവടുപിടിച്ച് പരിഷ്കരിച്ച നിയമം.
നിയമം പ്രാബല്യത്തിലാകുന്നതോടെ പ്രവിശ്യയിലെ ഇസ്ലാമിക പണ്ഡിതര്‍ക്കും കൂച്ചുവിലങ്ങ് വീഴും. മത പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പ്രാദേശിക ഭരണാധികാരികള്‍ക്ക് അധികാരമുണ്ടാകും. ദേശീയ നയങ്ങളെ എതിര്‍ത്താല്‍ കാത്തിരിക്കുന്നതും കടുത്ത ശിക്ഷ. വിവാഹം, മരണം തുടങ്ങിയവയില്‍ മതപരമായ കാരണങ്ങളാല്‍ ഇടപെട്ടാലും പിടിവീഴും. തിരിച്ചറിയില്‍ കാര്‍ഡുകള്‍, വീടുകളുടെ രജിസ്ട്രേഷന് പത്രം, വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ നശിപ്പിച്ചാലും ശിക്ഷിക്കപ്പെടും.
പാക്കിസ്ഥാന്റെ പിന്തുണയോടെയാണ് സിന്‍ജിയാങ്ങില്‍ ഇസ്ലാമിക ഭീകരരുടെ അഴിഞ്ഞാട്ടം. ഭീകരര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പാക് സേനാ മേധാവി റഹീല്‍ ഷെരീഫ് ഉറപ്പു നല്‍കിയതിനു പിന്നാലെയാണ് ചൈന നിലപാട് കടുപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: