ന്യൂദല്‍ഹി: മണിക്കൂറുകളോളം നീളുന്ന ഗതാഗതക്കുരുക്കിന് പരിഹാരമായി ചൈന പുറത്തിറക്കിയ ട്രാന്‍സിസ്റ്റ് എലവേറ്റഡ് ബസ് (സ്ട്രാഡിങ് ബസ്) ഭാരതത്തിലും കൊണ്ടുവരാന്‍ ശ്രമം. കഴിഞ്ഞ മെയ് അവസാനവാരമാണ് ചൈന ഇത്തരം ബസുകളുടെ മാതൃക പുറത്തിറക്കിയത്.
അതിനുശേഷം ഈ മാസം മൂന്നിന് പരീക്ഷണ ഓട്ടം നടത്തി. ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഭാരതത്തിലും ഇത്തരം ബസ്സുകള്‍ കൊണ്ടുവന്നാലുള്ള സാധ്യതകളെ കുറിച്ച് ചര്‍ച്ച പുരോഗമിക്കുന്നു.
ഇതുസംബന്ധിച്ച് വിവിധ മന്ത്രാലയങ്ങളുടെ ഉന്നത തല പ്രതിനിധികളുമായും പ്രധാനമന്ത്രി ചര്‍ച്ച നടത്തി.
ദേശീയ പാതകളില്‍ ഇത് നടപ്പാക്കുന്നതിലൂടെ ഗതാഗതക്കുരുക്ക് മൂലമുള്ള സമയ നഷ്ടം തടയാമെന്നാണ് പ്രധാനമന്ത്രിയുടെ നിരീക്ഷണം. 22 മീറ്റര്‍ നീളമുള്ള ബസ് പൂര്‍ണമായും വൈദ്യുതി സഹായത്താലാണ് പ്രവര്‍ത്തിക്കുന്നത്.
മുന്നൂറു മുതല്‍ 1,200 യാത്രക്കാര്‍ വരെ ഉള്‍ക്കൊള്ളും. ബ്രസീലും ഇന്തോനേഷ്യയും പദ്ധതിയോട് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
ഗതാഗതക്കുരുക്കിന് പേരുകേട്ട രാജ്യങ്ങളിലൊന്നാണ് ചൈന. പത്തൊമ്പതാമത് ഇന്റര്‍നാഷണല്‍ ഹൈ-ടെക്ക് എക്സോപോയിലായിരുന്നു ബസിന്റെ ആദ്യ പ്രദര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: