കണ്ണൂര്‍: ബ്രഹ്മം തന്നെയാണ് സത്യമെന്നും ബ്രഹ്മ ഐക്യത്തെ ഉപദേശിക്കുന്ന വാക്യങ്ങള്‍ മഹാവാക്യങ്ങളാണെന്നും സ്വാമി ചിദാനന്ദപുരി പറഞ്ഞു. വിജ്ഞാനവാഹിനി ആദ്ധ്യാത്മിക പ്രചാരസഭയുടെ ആഭിമുഖ്യത്തില്‍ ഒരാഴ്ചയായി നടന്നു വരുന്ന ആര്‍ജ്ജവം 2016 ഉപനിഷത് ജ്ഞാനസത്രത്തിന്റെ സമാപന ദിവസമായ ഇന്നലെ അനുഗ്രഹഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വേദാന്ത വാക്യങ്ങള്‍ ഗുരുമുഖത്തു നിന്ന് പഠിച്ച് മനസ്സിലാക്കി ചോദ്യ സംശയങ്ങള്‍ നിവര്‍ത്തിച്ച ശേഷം മനനം ചെയ്ത് സാക്ഷാത്കാരം നേടണം. ഇതിന് ആണ്-പെണ്, നപുംസകം എന്ന ഭേദഭാവം ഇല്ലാതെ സ്ഥലങ്ങള്‍ക്ക് അതീതമായി എല്ലാവര്ക്കും സ്വയത്തമാക്കാമെന്നും സ്വാമി പറഞ്ഞു. സന്തുഷ്ട ജീവിതം നയിക്കണമെങ്കില്‍ ഒരിക്കലും അപകര്‍ഷത, ദുഃഖം, കുറ്റബോധം എന്നിവയാല്‍ മനസ്സിനെ തളച്ചിടാന്‍ പാടില്ല. സ്വാധ്യയം ദിവസം ചെയ്യണം. ചെയ്യുന്ന തൊഴില്‍ കുശലതയോടെ ചെയ്യണം. സ്നേഹം സ്വാഭാവികവും സഹജവും ആണെന്നും അത്തരത്തിലുളള സ്നേഹമാണ് സമാധാനത്തിന് അത്യാവശ്യമെന്നും അദ്ദേഹം പറഞ്ഞു.
സി.കെ.സുരേഷ്വര്‍മ്മ അധ്യക്ഷത വഹിച്ചു. റിട്ട.ഡെപ്യൂട്ടി കലക്ടര്‍ രവീന്ദ്രനാഥ് ചേലേരി പ്രസംഗിച്ചു. സജീവന് സ്വാഗതവും എ.രാംപ്രകാശ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: