ബിജെപിയുടെ ആഭിമുഖ്യത്തിലുള്ള കേരള വികസന സെമിനാറില്‍ ഡോ. വി.എന്‍. രാജശേഖരന് പിള്ള സംസാരിക്കുന്നു. സി.വി. ആനന്ദബോസ്, കുമ്മനം രാജശേഖരന്, ജെയിംസ് ജോസഫ്, എ.എന്‍. രാധാകൃഷ്ണന് എന്നിവര്‍ സമീപം.
കൊച്ചി: വികസന അജണ്ട തയ്യാറാക്കല്‍ പ്രവര്‍ത്തന രേഖയാക്കി മാറ്റിയാല്‍ മാത്രമെ സംസ്ഥാനത്ത് വികസനം സാധ്യമാകൂവെന്ന് ബിെജപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. എറണാകുളം ടിഡിഎം ഹാളില്‍ കേരളത്തിന്റെ സമഗ്രവികസനത്തിനായി ബിജെപിയുടെ നേതൃത്വത്തില്‍ നടന്ന വിഷന്‍ കേരള സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാളത്തെ കേരളത്തെ എങ്ങനെ കെട്ടിപ്പടുക്കാം എന്നതായിരുന്നു സെമിനാറിന്റെ മുഖ്യവിഷയം.
നാം അയല്‍സംസ്ഥാനങ്ങളെ ആശ്രയിച്ച് കഴിയുമ്പോഴും ജീവിത സാഹചര്യങ്ങള്‍ കൊണ്ട് ഇവിടം വിടുന്ന മലയാളികളുടെ എണ്ണവും കൂടിവരികയാണ്. ഇതിന്റെ മൂലകാരണം കണ്ടെത്തുന്നതിന് പ്രധാനമന്ത്രി ഇടപെടാന്‍ തയ്യാറാണ്. അതിനു ഉതകുന്ന തരത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയാണ് സെമിനാറുകള്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് കുമ്മനം പറഞ്ഞു. വിഷന്‍ കേരളയുടെ ആദ്യ ചര്‍ച്ച തിരുവനന്തപുരത്ത് നടന്നിരുന്നു.
വരുന്ന മാസങ്ങളില്‍ കോഴിക്കോടും ദല്‍ഹിയിലും സെമിനാറുകള്‍ സംഘടിപ്പിക്കുന്നുണ്ട്. തുടര്‍ന്ന് ജില്ലകളിലും സെമിനാറുകള്‍ സംഘടിപ്പിക്കും. ഇതിന്റെയെല്ലാം സംയുക്ത റിപ്പോര്‍ട്ട് സെപ്റ്റംബര്‍ 24ന് കോഴിക്കോട് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നല്‍കുമെന്നും കുമ്മനം പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ ജനോപകാരപ്രദമായ പല പദ്ധതികള്‍ക്കും ഊന്നല്‍ നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ക്കും സര്‍ക്കാരിനുമിടയിലുള്ള പാലമായി നില്‍ക്കണമെന്നാണ്
ഇതുകൊണ്ടുദ്ദേശിക്കുന്നത്. വിദ്യാഭ്യാസം, വ്യവസായം, ശബരിമല എന്നിവ അടക്കമുള്ള വിവിധ വിഷയങ്ങളിലായിരുന്നു ചര്‍ച്ച. വികസനത്തിനായി സര്‍ക്കാരുകള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ മാത്രമെ ഗുണം ലഭിക്കൂ. പ്രകടന പത്രികയ്ക്ക് പകരം പ്രവര്‍ത്തന പട്ടികയാണ് ഉദ്ദേശിക്കുന്നതെന്ന് സി.വി. ആനന്ദബോസ് പറഞ്ഞു. ഇതിന്റെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും സമര്‍പ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വികസനത്തിനായുള്ള സമ്മര്‍ദ്ദഗ്രൂപ്പായി നിലകൊള്ളുകയെന്നതാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് ആനന്ദ ബോസ് അറിയിച്ചു.
ബിജെപി സംസ്ഥാനാദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സെന്‍ട്രല്‍ വെയര്‍ഹൗസിങ്ങ് കോര്പ്പറേഷന് ചെയര്‍മാനും മുന്‍ ക്യാബിനെറ്റ് സെക്രട്ടറിയുമായ സി.വി. ആനന്ദബോസ്, മുന്‍ ഇഗ്നോ വിസി വി.എന്‍. രാജശേഖരന് പിള്ള, മുന്‍ അക്കൗണ്ട്സ് ജനറല്‍ ജെയിംസ് ജോസ്, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്, മുന്‍ കിന്‍ഫ്ര എംഡി ഗോപാലപിള്ള എന്നിവര്‍ നേതൃത്വം നല്കി.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ഹരി. എസ്. കര്‍ത്താ, ചേമ്പര്‍ ഓഫ് കോമേഴ്സ് പ്രസിഡന്റ് സേതുനാഥ്, ആര്.എസ്. നായര്‍ വിഷന്‍ കേരള കണ്‍വീനര്‍, സംഘാടകന്‍ മനോജ് മേലെട്ട് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: