ന്യൂദല്‍ഹി: ചരക്കു സേവന നികുതി ബില്ലുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതി ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും. ഉച്ചയ്ക്ക് രണ്ടു മണിക്ക് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ് ബില്‍ അവതരിപ്പിക്കുക. കേന്ദ്രസര്‍ക്കാരിന് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയില്‍ ഏകകണ്ഠമായി പാസായ ബില്‍ ലോക്സഭയില്‍ അനായാസം പാസാകുമെന്നുറപ്പാണ്.
കഴിഞ്ഞ വര്‍ഷം ലോക്സഭ പാസാക്കിയ ജിഎസ്ടി ബില്‍ കഴിഞ്ഞയാഴ്ച രാജ്യസഭ പാസാക്കിയത് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതികളോടെയാണ്. ഇതേ തുടര്‍ന്നാണ് ബില്‍ വീണ്ടും ലോക്സഭ പാസാക്കേണ്ടിവന്നിരിക്കുന്നത്. ബില്ലിന്മേല് ലോക്സഭയില്‍ ഇന്ന് നടക്കുന്ന ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള പ്രമുഖര്‍ സംസാരിക്കും.
ജിഎസ്ടി ഭരണഘടനാ ഭേദഗതി ബില്‍ പാസാക്കാന്‍ കോണ്‍ഗ്രസ് സഹായിക്കുമെന്നും എല്ലാ അംഗങ്ങള്‍ക്കും പാര്‍ട്ടി വിപ്പ് നല്‍കിയിട്ടുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യസിന്ധ്യ പറഞ്ഞു.
അതിനിടെ പാര്‍ലമെന്റ് പാസാക്കുന്ന ജിഎസ്ടി ഭരണഘടനാ ഭേദഗതി എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ എത്രയും വേഗം പാസാക്കാന്‍ ബിജെപി ദേശീയ നേതൃത്വം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ വിവിധ മുഖ്യമന്ത്രിമാരോടും നിയമഭേഗതി പാസാക്കുന്ന പ്രക്രിയ വേഗത്തിലാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പാര്‍ലമെന്റ് പാസാക്കി 30 ദിവസത്തിനകം കുറഞ്ഞത് 16 സംസ്ഥാനങ്ങളില്‍ ഭേദഗതി പാസാകണമെന്നാണ് നിയമം. 1991ല്‍ വിഭാവനം ചെയ്ത ജിഎസ്ടി രണ്ടര പതിറ്റാണ്ടിന് ശേഷമാണ് നിയമമാകാന്‍ പോകുന്നത്. കേന്ദ്രത്തിലെ എന്‍ഡിഎ സര്‍ക്കാരിന്റെ വലിയ നേട്ടമായാണ് ജിഎസ്ടി നിയമഭേദഗതി രാജ്യസഭ പാസായതിനെ വിലയിരുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: