കോഴിക്കോട്: കേരളത്തില്‍ നേത്രദാനം വ്യാപകമാക്കാന്‍ പദ്ധതികള്‍ ആവിഷ്കരിക്കാന്‍ സക്ഷമ (സമദൃഷ്ടി ക്ഷമതാവികാസ് മണ്ഡല് – ഭിന്നശേഷിയുള്ളവരുടെ ദേശീയ സംഘടന) തീരുമാനിച്ചു. ഇതിന്റെ ഭാഗമായി കോഴിക്കോട്ട് പ്രാഥമികഘട്ട സര്‍വ്വേക്ക് തുടക്കം കുറിക്കും. കോര്‍ണിയ അന്ധതബാധിച്ചവരുടെ സര്‍വ്വേ പൂര്‍ത്തീകരിക്കും.
ഇവര്‍ക്ക് കോര്‍ണിയ ദാനത്തിലൂടെ അന്ധതയെ ഇല്ലാതാക്കാനാണ് പദ്ധതിയിടുന്നത്. രണ്ടു ദിവസമായി കൊളത്തൂര്‍ അദ്വൈതാശ്രമത്തില്‍ നടന്ന സംസ്ഥാന പഠന ശിബിരത്തിലാണ് തീരുമാനം.
കോര്‍ണിയ അന്ധതാ മുക്തഭാരതം എന്ന വിഷയത്തില്‍ സക്ഷമ ദേശീയ സമിതി അംഗം ശ്രീഷ് ദാര്വ്വേക്കറും കോങ്കണ്ണും പ്രതിവിധികളും എന്ന വിഷയത്തില്‍ ആനന്ദ് സഹസ്രബുദ്ധേയും ക്ലാസ്സെടുത്തു.
കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി പ്രഭാഷണം നടത്തി. ഭിന്നശേഷിയുള്ളവര്‍ തങ്ങളുടെ പരിമിതികളെക്കുറിച്ചല്ല ആലോചിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. തങ്ങളുടെ കഴിവുകള്‍ സമൂഹത്തിന് ഗുണകരമാവുന്നതരത്തില് വിനിയോഗിക്കണം. ആത്മവിശ്വാസത്തോടെ ജീവിതത്തില്‍ മുന്നേറാന്‍ കഴിയണം.
ഭിന്നശേഷിക്കാരെ അവഗണിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്ന സാഹചര്യത്തില്‍ സക്ഷമപോലെയുള്ള സംഘടനകളുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.
ലോകവികലാംഗദിനം, ലൂയിബ്രെയില്‍ ദിനം, ഓണക്കിറ്റ് വിതരണം, രക്ഷാബന്ധന് എന്നിവ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.
ആഗസ്റ്റ് 25 മുതല്‍ സപ്തംബര്‍ എട്ടുവരെ നേത്രദാന പക്ഷമായി ആചരിക്കും. കോളജ്, സ്കൂള്‍ എന്നിവിടങ്ങളില്‍ നേത്രദാനബോധവല്ക്കരണം നടത്തും. സമാപന സമ്മളനത്തില്‍ സംസ്ഥാന അധ്യക്ഷന്‍ എന്‍. ഗോപകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കെ. സുധാകരന് സ്വാഗതവും സംസ്ഥാന സംഘടനാ സെക്രട്ടറി പി. സുഭാഷ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: