ഇരിട്ടി: സംയുക്ത തൊഴിലാളി യൂണിയനുകളുടെ ശക്തമായ സമരത്തെ തുടര്‍ന്ന് കഴിഞ്ഞ ഗവര്‍മ്മെണ്ട് അംഗീകരിച്ച ഫാം തൊഴിലാളികളുടെ ആവശ്യങ്ങള്‍ നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ചു ഫാം ഓഫീസ് പടിക്കല്‍ ആറു ദിവസത്തോളമായി തുടരുന്ന സിഐടിയുവിന്റെ അനിശ്ചിതകാല സത്യാഗ്രഹസമരത്തെ തുടര്‍ന്ന് ഇടതുപക്ഷയൂണിയനുകളില് വന്‍ ഭിന്നത ഉടലെടുത്തു.
സംയുക്ത തൊഴിലാളിയൂണിയനുകള്‍ ഒന്നിച്ചു സമരം നടത്തുകയും തുടര്‍ന്ന് ഒരു വര്‍ഷം മുന്‍പ് തങ്ങളുടെ വര്‍ഷങ്ങളായുള്ള ആവശ്യങ്ങള്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ യുഡിഎഫ് ഗവര്മ്മെന്റോ പിന്നീട് ഇപ്പോള്‍ അധികാരത്തിലേറിയ എല്‍ഡിഎഫ് ഗവര്‍മ്മെണ്ടോ ഇത് നടപ്പിലാക്കാതെ വന്നതോടെ സിഐടിയു മറ്റു യൂണിയനുകളെ മുഴുവന്‍ ഒഴിവാക്കി മറ്റുള്ളവരോട് ആലോചിക്കുകപോലും ചെയ്യാതെ അനിശ്ചിത കാല സത്യാഗ്രഹം പ്രഖ്യാപിക്കുകയും ആറു ദിവസമായി ഇത് തുടര്‍ന്ന് വരികയുമായിരുന്നു. ഇതിനിടെയാണ് ഇടതുപക്ഷ യൂണിയനുകളില്‍ ശക്തമായ അഭിപ്രായവ്യത്യാസം ഉടലെടുത്തതും ഐഎന്‍ടിയുസിയും സിഐടിയുവും ഒന്നിച്ചു യോഗം ചേര്‍ന്ന് സമരത്തിനു ഫാം അധികൃതര്‍ക്ക് നോട്ടീസ് നല്കിയിരിക്കുന്നതും.
കഴിഞ്ഞ ഗവര്‍മ്മെണ്ടിന്റെ കാലത്ത് സ്ഥിരപ്പെടുത്തിയ 112 ആദിവാസി തൊഴിലാളികള്‍ക്കും 32 പ്ലാന്റെഷന്‍ തൊഴിലാളികള്‍ക്കും സ്ഥിരം തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥയും ആനുകൂല്യങ്ങളും മറ്റു ഗവര്‍മ്മെണ്ട് ഫാമുകളിലെ തൊഴിലാളികളുടെതിന് തുലയമായ രീതിയില്‍ നല്‍കണ മെന്നാവശ്യപ്പെട്ടായിരുന്നു തൊഴിലാളി യൂണിയനുകള്‍ സംയുക്തമായി സമരം നടത്തിയിരുന്നത്. സമരം ശക്തമായതിനെ ത്ടര്ന്നു ഗവര്‍മെന്റ് ഈ ആവശ്യങ്ങള്‍ അംഗീകരിച്ചു ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഉത്തരവിറങ്ങി ഒരു വര്‍ഷം പിന്നിട്ടിട്ടും ഇതുവരെ ഈ ഉത്തരവ് നടപ്പിലാക്കിയില്ല. സംയുക്ത തൊഴിലാളിയൂനിയനുകള്‍ ഒന്നിച്ചു സമരം ചെയ്തു നേടിയെടുത്തതാണ് ഉത്തരവെങ്കിലും അത് ഒന്നിച്ചു നിന്ന് നടപ്പിലാക്കി കിട്ടുവാന്‍ ഒന്നിച്ചു സമരം ചെയ്യേണ്ടതിനു പകരം ആരോടും ആലോചിക്കാതെ സിഐടിയു ഒറ്റയ്ക്ക് സമരം ചെയ്യാനിറങ്ങിയത് വിജയം തങ്ങളുടെതാക്കി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് മറ്റു യൂണിയനുകള്‍ വിശ്വസിക്കുന്നത്. ഇതാണ് ഐഎന്‍ടിയുസിയും എഐടിയുസിയും ഒന്നിക്കാനും ഒന്നിച്ചു നിന്ന് സമരം ചെയ്യുവാനും പ്രേരിപ്പിച്ചതും തുടര്‍ന്ന് സമരത്തിനായി അധികൃതര്‍ക്ക് നോട്ടീസ് നല്കിയതും. ഈ ആവശ്യം ഉന്നയിച്ചു വകുപ്പ് മന്ത്രിയുള്‍പ്പെടെ യുള്ളവര്‍ക്ക് നിവേദനം നല്കുവാനും ഇവര്‍ തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: