പെരിന്തല്‍മണ്ണ: പണ്ടേ ദുര്‍ബല ഇപ്പോള്‍ ഗര്‍ഭിണി. അതാണ് പെരിന്തല്‍മണ്ണയിലും മങ്കടയിലും യുഡിഎഫ് സംവിധാനത്തിന്റെ അവസ്ഥ. അനിവാര്യമായൊരു അന്ത്യത്തിന് അപ്രതീക്ഷിതമായ ക്ലൈമാക്സ് ഒറ്റവാക്കില്‍ അതാണ് ഇന്നലെ നടന്നതെന്ന് പറയാം. തൊഴുത്തില്‍ കുത്തും കുതികാല് വെട്ടും നടത്തി ഇല്ലം മുടിച്ച് മരണമണി മുഴക്കിയ യുഡിഎഫ്, കേരളാ കോണ്‍ഗ്രസ് പുറത്തു പോയതോടെ അന്ത്യശാസവും വലിക്കുന്നു. ചരിത്രത്തിലിന്നുവരെ പെരിന്തല്‍മണ്ണ നഗരസഭ ഭരിക്കാന്‍ സാധിക്കാത്ത യുഡിഎഫിന് ആ സ്വപ്നം തന്നെ ഉപേക്ഷിക്കേണ്ട ഗതികേടിലേക്കാണ് ഈ തീരുമാനം കൊണ്ടെത്തിക്കുന്നത്.
വലിയൊരു വിഭാഗം അണികള്‍ ഇല്ലെങ്കില്‍കൂടി, നിസാര വോട്ടുകള്‍ വിധിനിര്‍ണ്ണയിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ കേരളാ കോണ്‍ഗ്രസിന്റെ അഭാവം യുഡിഎഫിന് ഏറെ ദോഷം ചെയ്യും. പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തിന്റെ പരിധിയില്‍ ഒറ്റക്കൊരു സമരം നടത്താന്‍ പോലും ധൈര്യമില്ലാത്ത കോണ്‍ഗ്രസുകാരുടെ മുമ്പില്‍ നാലാളെ കൂട്ടി ആണത്തം കാട്ടാന്‍ കേരളാ കോണ്‍ഗസിന് കഴിഞ്ഞിട്ടുണ്ട്. യുഡിഎഫില്‍ തന്നെ കര്‍ഷകര്‍ക്ക് വേണ്ടിയുള്ള ഏക ശബ്ദവും കുടിയേറ്റ കര്‍ഷകര്‍ ഏറെയുള്ള കേരളാ കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നായിരുന്നു.
മങ്കടയിലും വ്യത്യസ്തമല്ല കാര്യങ്ങള്‍. കഴിഞ്ഞ ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്തായ അങ്ങാടിപ്പുറത്ത് യുഡിഎഫ് തകര്‍ന്നടിയാനുള്ള കാരണം തന്നെ കേരളാ കോണ്‍ഗ്രസിനെ പിണക്കിയതാണെന്ന് നേതാക്കള്‍ രഹസ്യമായി സമ്മതിക്കുന്നുണ്ട്.
അവസാനം നിമിഷം വരെ ഒരു സീറ്റെങ്കിലും വേണമെന്ന് അപേക്ഷിച്ച കേരളാ കോണ്‍ഗ്രസിനെ, ലീഗിനെ മുന്നില്‍ നിര്‍ത്തി പുറംകാലുകൊണ്ട് തൊഴിച്ചത് ചില കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയായിരുന്നു. അതിന്റെ ഫലം കോണ്‍ഗ്രസ് അനുഭവിക്കുകയും ചെയ്തു. വെറും ഒരു സീറ്റാണ് ഇവിടെ കോണ്‍ഗ്രസിന് ഉള്ളത്. കുടിയേറ്റ െ്രെകസ്തവര്‍ ഏറെയുള്ള മങ്കട നിയോജക മണ്ഡലത്തിലെ പരിയാപുരം മേഖല അറിയപ്പെടുന്നത് തന്നെ മലപ്പുറത്തെ പാല എന്നാണ്.
ഒരര്‍ത്ഥത്തില്‍ കേരളാ കോണ്‍ഗ്രസ് മുന്നണി വിട്ടതോടെ ഒരു മതവിഭാഗം തന്നെ യുഡിഎഫില്‍ നിന്ന് അകലുമെന്ന ആശങ്ക കോണ്‍ഗ്രസിനില്ലെങ്കിലും മുന്നണിയിലെ വല്യേട്ടന്മാരായ ലീഗ് നേതൃത്വത്തിനുണ്ട്. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 23000ല്‍ അധികം വോടുകള്‍ നേടിയ മുസ്ലീംലീഗിന്റെ മങ്കട എംഎല്‍എ ടി.എ.അഹമ്മദ് കബീറിന് ഇക്കുറി നേടാനായത് വെറും 1500 വോട്ടുകളുടെ ഭൂരിപക്ഷമാണ്.
തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫ് അവഗണനയോട് നല്ലൊരു ശതമാനം കേരളാ കോണ്‍ഗ്രസ് അണികളും പകരം വീട്ടി എന്നാണ് ഈ വോട്ടു ചോര്‍ച്ച സൂചിപ്പിക്കുന്നത്.
അവര്‍ അത് രഹസ്യമായി പറയുകയും ചെയ്തിരുന്നു. കേരള കോണ്‍ഗ്രസ് കാണിച്ച നിസഹകരണം അന്നേ മങ്കടയില്‍ ചര്‍ച്ചയായതുമാണ്. എന്തായാലും കേരളത്തില്‍ തന്നെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തില്‍ യുഡിഎഫ് ജയിച്ച പെരിന്തല്‍മണ്ണയിലും മങ്കടയിലും അവരുടെ നില കൂടുതല്‍ പരിതാപകരമാക്കുന്നതാണ് കേരളാ കോണ്‍ഗ്രസിന്റെ ഈ ഇറങ്ങിപ്പോക്ക്. നീര്‍ക്കോലി കടിച്ചാലും അത്താഴം മുടങ്ങും എന്ന പഴഞ്ചൊല്ല് അന്വര്‍ത്ഥമാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: