കൊച്ചി: കേരളത്തിൽ ഐഎസ് സംഘടന ഭീകരവാദ ക്ലാസുകൾ നടത്തുന്നുണ്ടെന്ന് റിപ്പോർട്ട്. ഐഎസ് സംഘടനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യുവതിയെ കേരള പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം നടത്തിയ ചോദ്യം ചെയ്യലിലാണ് ഞെട്ടിക്കുന്ന വിവരം പുറത്ത് വന്നത്. ഏകദേശം 40ഓളം പേർ ഐഎസിന്റെ ക്ലാസുകളിൽ പങ്കെടുത്തെന്നും ജിഹാദികളായി മാറിയിട്ടുണ്ടെന്നും യുവതി ഏജൻസിക്ക് മൊഴി നൽകിയിട്ടുണ്ട്.
ഐഎസ് ബന്ധത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട സ്കൂൾ അധ്യാപിക യാസ്മിൻ അഹമ്മദാണ്(29) കേരളത്തിൽ ഭീകര സംഘടനയ്ക്കുള്ള സ്വാധീനം പുറം ലോകത്തെ അറിയിച്ചത്. ഐഎസ് റിക്രൂട്ടർമാരിൽ പ്രധാനികളായ അബ്ദുൾ റഷീദ് തൃക്കരിപ്പൂർ എന്ന ഭീകരന്റെ നേതൃത്വത്തിൽ കാസർഗോഡ് ജില്ലയിലെ വിവിധ ഭാഗങ്ങളിലാണ് ഇത്തരത്തിലുള്ള പഠന കേന്ദ്രങ്ങൾ പ്രവർത്തിച്ചിരുന്നതെന്ന് യാസ്മിൻ പോലീസിനോട് പറഞ്ഞു.
ഇതിനു പുറമെ ഇപ്പോൾ അബ്ദുൾ റഷീദ് അഫ്ഗാനിസ്ഥാനിൽ ഭീകരവാദവുമായി മുന്നോട്ട് പോകുകയാണെന്നും യാസ്മിൻ വെളിപ്പെടുത്തി. അതേ സമയം ഈ പഠനക്ലാസുകളിൽ പങ്കെടുത്തവരുടെ പേര് വിവരങ്ങൾ ലഭിച്ചതായി അന്വേഷണ വിഭാഗത്തിന്റെ തലവൻ അറിയിച്ചു. ഇവർ തങ്ങളുടെ നിരീക്ഷണ വലയത്തിലാണെന്നും ഇവരുടെ പ്രവർത്തനങ്ങൾ സസൂക്ഷമം പരിശോധിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.
കാബൂളിലേക്ക് യാത്ര തിരിക്കാനായി കഴിഞ്ഞ ആഴ്ച ദൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ യാസ്മിൻ അഹമ്മദിനെ പോലീസ് പിടികൂടുകയായിരുന്നു. കാബൂളിൽ ഉള്ള റഷീദിനൊപ്പം സിറിയയിലേക്ക് കടക്കാനാണ് യാസ്മിൻ പദ്ധതിയിട്ടിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: