അഹമ്മദാബാദ്: ജോലി കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങും വഴിയാണ് ഭരത് ദേശായ്യുടെ വാലറ്റ് കളഞ്ഞുപോയത്. തിരിച്ചു കിട്ടാന്‍ യാതൊരു മാര്‍ഗവുമില്ല. എടിഎം കാര്‍ഡ്, ഏഴായിരം രൂപ, ഡ്രൈവിങ് ലൈസന്‍സ് എല്ലാം പോയെന്നു കരുതിയിരക്കുമ്പോഴാണ് നിനച്ചിരിക്കാതെ അതെല്ലാം തിരികെ കിട്ടിയത്. ഒപ്പം ഒരു കൂട്ടുകാരനെയും.
വാലറ്റ് കിട്ടിയത് ഓട്ടോഡ്രൈവര്‍ നിസാമുദ്ദീന്‍. ‘ഒരുദിവസത്തെ ഓട്ടം മുടക്കി എന്നെ അന്വേഷിച്ച് നിസാമുദ്ദീന്‍ നടന്നു. ഡ്രൈവിങ് ലൈസന്‍സില്‍ നാട്ടിലെ അഡ്രസായിരുന്നു. എടിഎം കാര്‍ഡ് ഏതു ബാങ്കിന്റെതെന്ന് നോക്കി അവിടെനിന്ന് ഫോണ്‍ നമ്പര്‍ വാങ്ങി വിളിക്കുകയായിരുന്നു.’ പ്രതിഫലം വാങ്ങാന്‍ കൂട്ടാക്കാത്ത, എക്കാലത്തേക്കുമുള്ള സൗഹൃദം സമ്മാനിച്ച സുഹൃത്തിനെ നന്ദിപൂര്‍വ്വം ഓര്‍ക്കുകയാണ് ഭരത്.
നിസാമുദ്ദീന്റെ വീടു സന്ദര്‍ശിച്ചപ്പോഴാണ് പരിതാപകരമായ കുംടുംബാന്തരീക്ഷം മനസ്സിലായത്. സാമ്പത്തിക പ്രശ്നങ്ങള്‍ ഒത്തിരിയുണ്ടെങ്കിലും ഭരത് വച്ചു നീട്ടിയ സൗഹൃദമൊഴികെ ബാക്കിയെല്ലാം നിസാമുദ്ദീന്‍ വേണ്ടെന്നു വെച്ചു.
ആ സൗഹൃദം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. എന്നും ഇരുവരും വൈകീട്ട് ചായ കുടിക്കാന്‍ ഒത്തുചേരും. ഇന്‍കം ടാക്സ് സര്‍ക്കിളിലുള്ള ഭരതിന്റെ ഓഫീസിനടുത്തുവെച്ച്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: