ന്യൂദല്‍ഹി: ഹിന്ദു നേതാക്കളെ വധിക്കാന്‍ അധോലോക ഭീകരന് ദാവൂദിന്റെ നേതൃത്വത്തിലുള്ള ഡി-കമ്പനി പദ്ധതിയിടുന്നതായി ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ).
2015ല്‍ ഗുജറാത്തിലെ ഭറൂച്ചില്‍ രണ്ട് ബിജെപി നേതാക്കള്‍ കൊല്ലപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച് എന്‍ഐഎ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ദാവൂദിന്റെ പദ്ധതിയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളുള്ളത്.
പദ്ധതിയിലൂടെ വര്‍ഗ്ഗീയ ലഹളയുണ്ടാക്കാനാണ് ദൂവൂദിന്റെ ശ്രമമെന്നും കുറ്റപത്രത്തില്‍ സൂചിപ്പിച്ചിരിക്കുന്നു.
അന്താരാഷ്ട്ര കുറ്റകൃത്യങ്ങളുടെ സംഘടനയിലേയ്ക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നത് പ്രലോഭനങ്ങള്‍ വഴിയാണെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഇവരെ വന്‍ തുക നല്‍കാമെന്നും വിദേശത്ത് ജോലികള്‍ നല്‍കാമെന്നും പറഞ്ഞാണ് പ്രലോഭിപ്പിക്കുന്നത്. പള്ളികളില്‍ പെട്രോള്‍ ബോംബുകള്‍ എറിയുന്നതിനും മറ്റുമാണ് ഇവരെ റിക്രൂട്ട് ചെയ്യുന്നത്.
ബിജെപി നേതാക്കളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പത്ത് പേര് കുറ്റക്കാരാണെന്നും കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നു.
നവംബര്‍ രണ്ടിന് ബൈക്കിലെത്തിയ രണ്ടു പേര് ബിജെപി ബറൂച്ച് മുന്‍ അദ്ധ്യക്ഷന്‍ ശിരിഷ് ബംഗാളി, യുവജന സംഘടനാ ജനറല്‍സെക്രട്ടറി പ്രാഗ്നേഷ് മിസ്ത്രി എന്നിവരെ വെടിവച്ചു കൊല്ലുകയായിരുന്നു. സംസ്ഥാനത്തെ ആര്‍എസ്എസ് നേതാക്കളെ ഉന്മൂലനം ചെയ്യുകയായിരുന്നു ഡി കമ്പനിയുടെ ലക്ഷ്യം.
മുംബൈ ഭീകരാക്രമണക്കേസില്‍ ശിക്ഷിക്കപ്പെട്ട യാക്കൂബ് മേമനെ ജൂലായില്‍ തൂക്കിലേറ്റിയതിന്റെ പ്രതികാരമായാണ് കൊലപാതകമെന്നാണ് കണ്ടെത്തിയത്. പിടിയിലായ പത്തില്‍ ഏഴ് പേരും ഈ ലക്ഷ്യത്തോടെയാണ് ഗൂഢാലോചനയുടെ ഭാഗമായത്.
മുഖ്യപ്രതികളായ ദക്ഷിണാഫ്രിക്കയില്‍ താമസിക്കുന്ന സഹീദ്മിയ, പാകിസ്ഥാന് സ്വദേശി ജാവേദ് ചിക്ന എന്ന ജാവിദ് പട്ടേല്‍ എന്നിവര്‍ ഗുജറാത്തിലെ ക്രിസ്ത്യന്‍ പള്ളികളും ആക്രമണത്തിനായി ലക്ഷ്യമിട്ടു. മറ്റ് പ്രതികളായ ഗുജറാത്തുകാരെ പണവും മതവും വിദേശജോലിയും കുത്തിവച്ച് ഡി കമ്പനി വശത്താക്കുകയായിരുന്നു.
ദുബായില്‍ നിന്ന് ഗുജറാത്തിലേക്ക് ഹവാലപ്പണത്തിന് പുറമേ തോക്കുകളും ചിക്ന എത്തിച്ചതായും കുറ്റപത്രത്തില്‍ പറയുന്നു. ചിക്നയെ പിടികൂടി കൈമാറാനായി എന്‍ഐഎ ഇന്റര്‍പോള്‍ സഹായം തേടിയിട്ടുണ്ട്.
ഹാജി പട്ടേല്‍, മുഹമ്മദ് യൂനുസ് ഷെയ്ഖ്, അബ്ദുല്‍സമദ്, ആബിദ് പട്ടേല്‍(ചിക്നയുടെ സഹോദരന്), മുഹമ്മദ് അല്‍ത്താഫ്, മൊഹ്സിന്‍ ഖാന്, നിസാര്‍അഹമ്മദ് എന്നിവരാണ് ഇരട്ടക്കൊലക്കേസില്‍ പ്രതികളായ മറ്റുള്ളവര്‍.
കൊലയ്ക്ക് ശേഷം ചിക്ന അഞ്ചുലക്ഷം രൂപ കൊലയാളികള്‍ക്ക് അയച്ചു കൊടുത്തതായും കണ്ടെത്തിയിട്ടുണ്ട്.
ഭാരതത്തില്‍ ലഹള സൃഷ്ടിക്കുന്നതിനായി പാക് ചാര സംഘടനയായ ഐഎസ്ഐ അധോലോക സംഘടനയോട് വീണ്ടും സഹായം തേടിയതായാണ് സുരക്ഷ ഏജന്‍സികള്‍ നല്കുന്ന മുന്നറിയിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: