ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ മൂലം ആലപ്പുഴ ബൈപ്പാസിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായി. നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്ന സ്ഥലം കെ.സി. വേണുഗോപാല്‍ എംപി സന്ദര്‍ശിച്ചു. നിര്‍മ്മാണപ്രവൃത്തികള്‍ക്കായി നിയോഗിച്ചിരിക്കുന്ന തൊഴിലാളികളുടെ എണ്ണം വളരെ കുറവാണ്.
ആഴ്ചതോറുമുളള അവലോകന സമിതികള്‍ കൂടാന്‍ തയ്യാറാകത്തതാണ് ഈ സ്ഥിതിയ്ക്ക് കാരണമെന്ന് എംപി പറഞ്ഞു. മുന്‍സര്‍ക്കാരിന്റെ കാലത്ത് ഒരു മോണിറ്ററിംഗ് കമ്മറ്റി രൂപീകരിച്ചിരുന്നു.
പുതിയ സര്‍ക്കാര്‍ ഈ സമിതിയുടെ ഘടന മാറ്റിയെങ്കിലും ഇതുവരേയും വിളിച്ചു കൂട്ടാന്‍ തയ്യാറായിട്ടില്ല. ഈ റേറ്റിലാണ് നിര്‍മ്മാണ പ്രവൃത്തികള്‍ മുന്നോട്ട് പോകുന്നതെങ്കില്‍ 2017-സെപ്തംബറില്‍ ഉദ്ഘാടനം എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാനാവാതെ വരുമെന്നും എംപി ചൂണ്ടിക്കാട്ടി.
ഈ സാഹചര്യത്തില്‍ അടിയന്തിരമായി ഉന്നതതല യോഗം വിളിച്ച് ചേര്‍ത്ത് ബൈപ്പാസ് നിര്‍മ്മാണ പുരോഗതി വിലയിരുത്തണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രിയ്ക്ക് കത്തയച്ചതായും എംപി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: