ആലപ്പുഴ: ഇന്ന് ക്വിറ്റ് ഇന്ത്യാ സ്മാരകത്തിന്റെ 74-ാമത് വാര്‍ഷികം നാടെങ്ങും ആചരിക്കുമ്പോല് ആലപ്പുഴയില്സമര സേനാനികളെ ജില്ലാ ഭരണകൂടവും ഇടതു യുവജനസംഘടനയും അവഹേളിക്കുന്നു. മുല്ലയ്ക്കല് സീറോ ജങ്ഷനിലെ ക്വിറ്റിന്ത്യാ സമര സുവര്‍ണ ജൂബിലി സ്മാരകമാണ് അവഗണിക്കപ്പെട്ടത്. മുന്‍വര്‍ഷങ്ങളില്‍ ക്വിറ്റിന്ത്യാ സ്മാരകം വൃത്തിയാക്കാറുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ ജില്ലാഭരണകൂടം സ്മാരകത്തെ അവഗണിച്ചു.
ക്വിറ്റിന്ത്യാ സമരത്തെ ഒറ്റുകൊടുത്ത കമ്യൂണിസ്റ്റുകാര്‍ ഭരിക്കുന്നതിനാലാണോ സ്മാരകത്തെ ജില്ലാ ഭരണകൂടം തിരിഞ്ഞുനോക്കാതിരുന്നതെന്ന് സംശയമുയര്‍ന്നിട്ടുണ്ട്. ആലപ്പുഴയില്‍ ഗാന്ധിജിയുടെ പേരില്‍ നിരവധി സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അവരും സ്മാരകത്തെ വിസ്മരിച്ചു.
സമരത്തെ ഒറ്റുകൊടുത്ത കമ്യൂണിസ്റ്റുകാരുടെ പിന്മുറക്കാരായ ഡിവൈഎഫ്ഐ സ്മാരകം മറച്ച് ബോര്‍ഡ് സ്ഥാപിച്ചാണ് രാജ്യത്തിനുവേണ്ടി പോരാടി മരിച്ച സമര സേനാനികളെ അവഹേളിക്കുന്നത്. സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിന്റെ പരസ്യ ബോര്‍ഡാണ് ക്വിറ്റിന്ത്യാ സമര സ്മാരകം മറച്ച് സ്ഥാപിച്ചിട്ടുള്ളതെന്നതാണ് വിരോധാഭാസം.
സമീപത്തെ ചില കടകളുടെ മാലിന്യങ്ങള്‍ വരെ ഇവിടെ തള്ളാറുണ്ട്. പരസ്യബോര്‍ഡുകള്‍ നിരവധിയാണ് സ്മാരകം മറച്ച് സ്ഥാപിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: