ഒന്നും രണ്ടുമല്ല 12 മാധ്യമപ്രവര്‍ത്തകരെയാണ് ഏതാനും കൊല്ലങ്ങള്ക്കിടയില്അവിടെ കൊന്നുതള്ളിയത്. മനുഷ്യാവകാശപ്രവര്ത്തകര്ക്കുപോലും കടന്നുചെല്ലാന്‍ കഴിയാത്ത ഇരുളടഞ്ഞ മൂല. അതാണ് പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍. ഇന്നലെ ഭീകരാക്രമണം നടന്ന ക്വറ്റ ഇവിടെയാണ്. സൈന്യവും ഭീകരരും ഒരുപോലെ വിളയാടുന്ന, ജനജീവിതം തല്ലിത്തകര്‍ക്കുന്ന മേഖല.
മനുഷ്യാവകാശപ്രവര്‍ത്തകര്‍ക്കും നയതന്ത്രപ്രതിനിധികള്‍ക്കും പത്രക്കാര്‍ക്കും പ്രവര്‍ത്തിക്കാന്‍ പറ്റാത്ത അപകടമേഖലയാണിത്.
മനുഷ്യാവകാശപ്രവര്‍ത്തകര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും വിലക്കുള്ള മേഖലകള്‍ക്ക് ഒരു ക്ഷാമവുമില്ലാത്ത രാജ്യമാണ് പാക്കിസ്ഥാന്. ഇവിടെനിന്ന് എന്തെങ്കിലും ചെറിയ ഒരു വിവരംപോലും ലഭിക്കുക പ്രയാസമാണ്. വിഭവസമൃദ്ധമായ ഈമേഖലയില്‍ പുറത്തുനിന്നുള്ളവര്‍ക്ക് സുരക്ഷാ ഏജന്‍സികളുടെ വിലക്കുണ്ട്.
ഇവിടെ നിന്നുള്ള വിവരങ്ങള്‍ അവഗണിക്കാനാണ് സുരക്ഷാ ഏജന്‍സികള്‍ പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍. അധികൃതര്‍ സ്ഥിരീകരിക്കാത്ത ഒരു റിപ്പോര്‍ട്ടും നല്‍കരുതെന്നാണ് അവരുടെ ഉത്തരവ്.
മാധ്യമപ്രവര്‍ത്തകര്‍ക്ക് ഒരു വിവരവും ലഭിക്കാത്ത തമോഗര്ത്തമാക്കിമാറ്റിയിരിക്കുകയാണ് ബലൂചിസ്ഥാനെന്ന് സ്വതന്ത്ര ബലൂചിസ്ഥാനു വേണ്ടി പോരാടുന്നവര്‍ പറയുന്നു. ബലൂചികളുടെ പരാതികളും ദുരിതങ്ങളും മറ്റും അകത്തും പുറത്തും ചര്‍ച്ച ചെയ്യപ്പെടാതിരിക്കാനാണ് ഇത്തരമൊരു വിലക്കെന്നും അവര്‍ പറയുന്നു.
സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കളുടെ അനൗപചാരിക ശൃഖല സ്ഥാപിച്ച് വിലക്ക് മറികടക്കാന്‍ ബലൂച് മനുഷ്യാവകാശ സംഘടനായ പ്രവര്‍ത്തകയായ ബീബി ഗുല്‍ ഒരു ശ്രമം നടത്തി. അവര്‍ സ്മാര്‍ട്ട് ഫോണുകള്‍വഴി ചെറിയ വാര്‍ത്തകളും മറ്റും ആപ്പുകളുടെ സഹായത്തോടെ അയച്ചുനല്‍കി.
ഡിസംബറില്‍ ലഭിച്ച ഒരു സന്ദേശം സര്‍ക്കാരിന്റെ അവകാശവാദം ലംഘിക്കുന്ന ഒന്നായിരുന്നു. ആര്വാനില് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട 13 പേര് ഭീകരരായിരുന്നുവെന്ന വാര്‍ത്ത തെറ്റാണെന്നായിരുന്നു അവയിലെ ഒരു സന്ദേശം. അത് പച്ചക്കള്ളമായിരുന്നു. നിരായുധരായ ജനങ്ങളെയാണ് സൈന്യം കൊന്നൊടുക്കിയത്.
അവര്‍(സൈന്യം) വീടുകള്‍ റെയ്ഡ് ചെയ്ത് സ്ത്രീകളെ മാനഭംഗപ്പെടുത്തിയെന്നും ഗുല്ലിനു ലഭിച്ച ഒരു ശബ്ദസന്ദേശത്തില്‍ പറയുന്നു. സൈന്യം നടത്തുന്ന ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളുടെ വിവരങ്ങള്‍ അടങ്ങിയ 30 സന്ദേശങ്ങള്‍ എങ്കിലും തനിക്ക് ദിവസവും ലഭിക്കുന്നുണ്ടെന്ന് ഗുല്‍ വെളിപ്പെടുത്തുന്നു. തനിക്ക് ലഭിക്കുന്ന സന്ദേശങ്ങള്‍ ഗുല്‍ പതിനഞ്ചു പേര്‍ക്കും, അവര്‍ ഓരോരുത്തരും അത്രയും പേര്‍ക്കും അയച്ച് സന്ദേശങ്ങള്‍ സകലര്‍ക്കും ലഭ്യമാക്കുകയാണ് ചെയ്തുവരുന്നത്.
ഗ്രാമങ്ങൡ സൈന്യം നടത്തുന്ന നീക്കങ്ങളും ഇങ്ങനെ തങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഗുല്‍ പറയുന്നു. അങ്ങനെ ജനങ്ങള്‍ക്ക് മുന്‍കൂറായി മുന്നറിയിപ്പ് നല്കി അവരെ രക്ഷിക്കുകയാണ്. ഗുല്ലിന്റെ സന്ദേശങ്ങള്‍ വഴി ലഭിച്ച ചില കൊലപാതകങ്ങളുടെ വിവരവും മറ്റും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്.
വിഘടന വാദികള്‍ പറയുന്ന കാര്യങ്ങള്‍ തങ്ങള്‍ക്ക് സ്ഥിരീകരിക്കാന്‍ ഒരു വഴിയുമില്ലെന്ന് ബലൂച് തലസ്ഥാനമായ ക്വറ്റയിലെ മാധ്യമപ്രവര്‍ത്തകര്‍ പറയുന്നു. ഭീകരര്‍ക്ക് ശക്തമായ സാന്നിധ്യമുള്ള സ്ഥലങ്ങൡ പ്രവേശനമില്ലാത്തതാണ് കാരണം.
സര്‍ക്കാര്‍ ഏജന്‍സികള്‍ നല്കുന്ന വിവരം റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്നും അവര്‍ പറയുന്നു.
2008നുശേഷം ജോലിക്കിടെ 12 മാധ്യമപ്രവര്‍ത്തകര്‍ക്കാണ് ജീവന് നഷ്ടപ്പെട്ടതെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ പറയുന്നു. സര്‍ക്കാരും വിഘടനവാദികളും ഒരുപോലെയാണ് ഭീഷണി ഉയര്‍ത്തുന്നത്. സ്വതന്ത്ര അന്വേഷണം തടയാനാണ് ഇരുകൂട്ടരുടെയും ്രശമമെന്ന് ആംനസ്റ്റിയിലെ മുസ്തഫ ക്വാദ്രി പറഞ്ഞു.
ബലൂചിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും നയതന്ത്രപ്രതിനിധികള്‍ക്കും അനുവാദം ലഭിക്കുക അപൂര്‍വ്വമായിട്ടുണ്ട്. ഇറാന് അതിര്‍ത്തിക്ക് സമീപത്തുള്ള തന്ത്രപ്രധാന തുറമുഖമായ ഗ്വദറില്‍ എത്തിയ ഗാര്ഡിയന് പ്രതിനിധികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ അനുമതി ലഭിച്ചില്ല. ഇവരുടെ സുരക്ഷ കരുതിയാണ് വിലക്കിയതെന്ന് സര്‍ക്കാര്‍ പറയുന്നു.
പക്ഷെ അതിന് ഒരു കാരണം കൂടിയുണ്ട്. അഫ്ഗാന് താലിബാന്റെ മുതിര്‍ന്ന നേതാക്കള്‍ ഇവിടെയാണ് കഴിയുന്നത്. വിഘടന വാദികളും ഭീകരരും ഇവിടെയാണ് തങ്ങുന്നത്. അത് കണ്ടെത്താതിരിക്കാന്‍ കൂടിയാണ് ഈ വിലക്ക്. വിദേശികളെ സൈന്യം വിശദമായ പരിശോധനയ്ക്കാണ് വിധേയരാക്കുന്നത്. സര്‍ക്കാരിനെതിരായ വാര്‍ത്ത നല്കിയാല് തിരിച്ചടിയുണ്ടാകുമെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ അടുത്തിടെ ഗാര്‍ഡിയന്റെ പ്രാദേശിക ലേഖകനെ ഭീഷണിപ്പെടുത്തിയിരുന്നു.
ബലൂചിസ്ഥാനെപ്പറ്റിയുള്ള വാര്‍ത്തകള്‍ നല്‍കിയതിന് 2014 മെയ് മാസത്തില്‍ രണ്ട് ഭാരത മാധ്യമപ്രവര്‍ത്തകരുടെ വിസ റദ്ദാക്കിയിരുന്നു.
( കടപ്പാട്: ദ ഗാര്ഡിയന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: