കൊടുങ്ങല്ലൂര്‍: കടലില്‍ വീണ്ടും അപകടം. വള്ളങ്ങള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കുന്നുങ്ങല്‍ സുകുമാരന്‍ മകന് സന്തോഷ്(51) ആണ് മരിച്ചത്. അഴീക്കോട് മണപ്പാട്ട് ചാലില്‍ വെച്ചാണ് അപകടം. സന്തോഷും കൂട്ടരും സഞ്ചരിച്ചിരുന്ന വള്ളത്തില്‍ ഫൈബര്‍ വള്ളം വന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സന്തോഷ് കടലിലേക്ക് വീഴുകയായിരുന്നു. അഞ്ചുപേരാണ് വള്ളത്തിലുണ്ടായിരുന്നത്. നാലുപേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ ഒമ്പതുമണിയോടെയായിരുന്നു അപകടം. മൃതദേഹം കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കൊടുങ്ങല്ലൂര്‍ തീരദേശ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം ചേറ്റുവയില്‍ മത്സ്യബന്ധനത്തിന് പോയ ഷൈന്മോന് എന്ന മത്സ്യത്തൊഴിലാളി വല കാലില്‍ കുരുങ്ങി കടലില്‍ വീണ് മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: