തൊടുപുഴ: അകാലത്തില്‍ പൊലിഞ്ഞ പോലീസുകാരന് നാടും സഹപ്രവര്‍ത്തകരും കണ്ണീരോടെ വിടച്ചൊല്ലി. ഞായറാഴ്ച രാത്രിയിലുണ്ടായ വാഹന അപകടത്തിലാണ് കരിമണ്ണൂര്‍ സ്റ്റേഷനിലെ എഎസ്ഐ തൊണ്ടിക്കുഴ കാളിയന്താനത്ത് കെ ജി അനില്‍കുമാര്‍ മരണമടഞ്ഞത്. രാത്രി വൈകിയെത്തിയ വാര്‍ത്ത നാട്ടുകാരെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തി. മടക്കത്താനം മണിയന്തടം കോളനി ജംഗ്ഷനില്‍ വച്ച് എഎസ്ഐ സഞ്ചരിച്ചിരുന്ന ബൈക്കും ലോറിയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം. ഇന്നലെ രാവിലെ താലൂക്ക് ആശുപത്രിയിലെ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ദീര്‍ഘനാള്‍ ഇദ്ദേഹം ജോലി ചെയ്ത തൊടുപുഴ സ്റ്റേഷനില്‍ 12.35 ഓടെ മൃതദേഹം എത്തിച്ചു. നിറ കണ്ണുകളോടെയാണ് സഹപ്രവര്‍ത്തകര്‍ തങ്ങളുടെ പ്രിയ സുഹൃത്തിന് അന്തിമോപചാരം അര്‍പ്പിച്ചത്. തൊടുപുഴ നഗരസഭയിലെ വിവിധ കൗണ്‍സിലര്‍മാര്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നു. തുടര്‍ന്ന് 1.30 യോടെ കരിമണ്ണൂര്‍ സ്റ്റേഷനിലും മൃതദേഹം പൊതു ദര്‍ശനത്തിന് വച്ചു. രണ്ടിടത്തും നൂറ് കണക്കിന് പൊതു ജനങ്ങളാണ് ഒഴുകിയെത്തിയത്. നാട്ടുകാര്‍ സ്നേഹത്തോടെ അനില്‍ പോലീസെന്ന് വിളിച്ചിരുന്ന എഎസ്ഐ രണ്ട് വര്‍ഷത്തോളമായി കരിമണ്ണൂരിലാണ് ജോലി നോക്കി വന്നിരുന്നത്. 1993 പോലീസ് ബാച്ചിലെ അംഗമായ അനിലിന് 24 വര്‍ഷത്തെ സേവനമുണ്ട്. 1996ല്‍ ജില്ലയിലെത്തിയ അദ്ദേഹം ഹൈറേഞ്ചിലുള്‍പ്പെടെ വിവിധ സ്റ്റേഷനുകളില്‍ ജോലി നോക്കിയിട്ടുണ്ട്. 7 വര്‍ഷത്തോളം തൊടുപുഴയിലായിരുന്നു. കൂടുതല്‍ കാലവും ട്രാഫിക്കില്‍. 13 മാസം മുന്‍പാണ് കരിമണ്ണൂരിലിരിക്കെ എഎസ്ഐയായി സ്ഥാനക്കയറ്റം ലഭിച്ചത്. 2.30 ഓടെ വീട്ടിലെത്തിച്ച മൃതദേഹത്തില്‍ നൂറ് കണക്കിന് നാട്ടുകാരും സുഹൃത്തുക്കളുമാണ് അന്തിമോപചാരം അര്‍പ്പിച്ചത്. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ വൈകീട്ട് നാലിന് വീട്ടുവളപ്പിലായിരുന്നു സംസ്കാരം. ജില്ലാ പോലീസ് മേധാവി എ വി ജോര്‍ജ്, തൊടുപുഴ ഡിവൈഎസ്പി എന്‍എന്‍ പ്രമോദ് തുടങ്ങിയവരും അന്തിമോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു. കരിമണ്ണൂര്‍ പൂവത്തിങ്കല്‍ കുടുബാംഗം ഷൈനിയാണ് മരിച്ച അനിലിന്റെ ഭാര്യ. ഏക മകന് ആനന്ദ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: