ഏറ്റുമാനൂര്‍: പേരൂര്ഭാഗത്ത് പൂവത്തുംമൂട് പാലത്തിനും കിണറ്റിന് മൂട് തൂക്കുപാലത്തിനും ഇടക്ക് കയ്യേറ്റം നടന്നിട്ടുള്ള മീനച്ചില്‍ ആറ്റുതീരം അളന്ന് തിട്ടപ്പെടുത്തി സര്‍ക്കാരിലേക്ക് ഏറ്റെടുക്കുന്ന കാര്യത്തില്‍ അധികാരികള്‍ അനാസ്ഥ കാണിക്കുന്നതില്‍ ബിജെപി ഏറ്റുമാനൂര്‍ മുനിസിപ്പല്‍ കമ്മറ്റി പ്രതിഷേധിച്ചു. കോടിക്കണക്കിനു രൂപാ വിലമതിപ്പുള്ള ഏകദേശം 35 ഏക്കറോളം ആറ്റുതീരമാണ് സ്വകാര്യ വ്യക്തികള്‍ കയ്യേറിയിരിക്കുന്നത്. കയ്യേറ്റം അളന്നു തിട്ടപ്പെടുത്തി സര്‍ക്കാരിലേക്ക് ഏറ്റെടുക്കാന്‍ കോട്ടയം അഡീഷണല്‍ തഹദീല്‍ദാര്‍ ഉത്തരവു പുറപ്പെടുവിച്ചിട്ട് മാസങ്ങളായിട്ടും അളവ് നടന്നിട്ടില്ല. ഇതിനെതിരായി ബിജെപിയും ആക്ഷന്‍ കൗണ്‍സിലും സംയുക്തമായി പ്രകടനവും ധര്‍ണയും സംഘടിപ്പിച്ചിരുന്നു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടേയും മുനിസിപ്പല്‍ അധികാരികളുയേയും അനാസ്ഥയാണ് നടപടിക്ക് കാലതാമസം സൃഷ്ടിക്കുന്നതെന്ന് ആരോപിച്ച് ബിജെപി പ്രക്ഷോഭം ശക്തിപ്പെടുത്താന്‍ യോഗത്തില്‍ തീരുമാനിച്ചു.യോഗത്തില്‍ ബിജെപി മുനിസിപ്പല്‍ കമ്മറ്റി പ്രസിഡന്റ് ആര്.ഗോപാലകൃഷ്ണന് നായര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി.എന്‍.സുഭാഷ് യോഗം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിയും മുനിസിപ്പല്‍ കൗണ്‍സിലറുമായ അനീഷ് വി.നാഥ്, ജില്ലാ കമ്മറ്റി അംഗങ്ങളും കൗണ്‍സിലര്‍മാരുമായ ഗണേഷ് ഏറ്റുമാനൂര്‍, പുഷ്പലത, നിയോജക മണ്ഡലം സെക്രട്ടറിയും കൗണ്‍സിലറുമായ അജിശ്രീ മുരളി, പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പെഴ്സണ്‍ ഉഷാ സുരേഷ്, ജനറല്‍ സെക്രട്ടറിമാരായ സോമന് ചക്കുങ്കല്‍ , മുരളി പേരൂര്‍, സെക്രട്ടറി അനീഷ്— സോമന്, യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് വിഷ്ണുപ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: