കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിയാക്കി അന്വേഷണ എജന്‍സി നല്കിയ ലാവ്ലിന് കേസിന്റെ റിവ്യു ഹര്‍ജി അടുത്ത ആഴ്ച ഹൈക്കോടതി പരിഗണിക്കും. കേസ് പൊതു സമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെടാതിരിക്കാന്‍ പാര്‍ട്ടി തന്ത്രങ്ങള്‍ മെനയുന്നു.
പിണറായിയെ വീണ്ടും കേസില്‍ പ്രതിയാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ശ്രമിക്കുകയാണെന്ന് വ്യാപക പ്രചരണം നടത്താനും, പാര്‍ട്ടി അണികളില്‍ കാര്യങ്ങള്‍ വിശദീകരിക്കാനുമുള്ള ഒരുക്കത്തിലാണ് സിപിഎം.
കേസ് മാധ്യമങ്ങള്‍ ആഘോഷിക്കാതിരിക്കാന്‍ കോടതികളില്‍ നിന്ന് മാധ്യമങ്ങളെ അകറ്റി നിര്‍ത്താനായി അഡ്വക്കേറ്റ് ജനറല്‍ ഓഫീസ് കേന്ദ്രീകരിച്ച് നീക്കം ആരംഭിച്ചു. ഇതിന്റെ ഭാഗമായി മാധ്യമ, അഭിഭാഷക കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം നീട്ടാനും തീരുമാനിച്ചു.
കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാനായ എജി സി.പി. സുധാകര പ്രസാദ് യോഗം വിളിക്കാത്തതിന് കാരണം ഇതാണെന്ന് പറയുന്നു. പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ തനിക്കെതിരെ രഹസ്യ നീക്കങ്ങള്‍ നടക്കുന്നതായി പിണറായിക്ക് ബോധ്യമുണ്ട്. കേസിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നാല്‍ താന്‍ വീണ്ടും പ്രതിരോധത്തിലാകുമെന്ന് പിണറായി കരുതുന്നു.
1990 ല്‍ പിണറായി വൈദ്യുത മന്ത്രിയായിരുന്നപ്പോള്‍ പള്ളിവാസല്‍ ചെങ്കുളം പന്നിയാര്‍ ജലവൈദ്യുത പദ്ധതി പുനരുദ്ധാരണത്തിന് കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവ്ലിനുമായി ഉണ്ടാക്കിയ കരാറില്‍ സംസ്ഥാനത്തിന് 86.25 കോടിയുടെ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്.
പിണറായിയെ കൂടാതെ മുന്‍ പവര്‍ സെക്രട്ടറി കെ. മോഹനചന്ദ്രന്, മുന്‍ കെഎസ്ഇബി ചെയര്മാന് പി.എ. സിദ്ദാര്ത്ഥമേനോന്, മുന്‍ കെഎസ്ഇബി മെമ്പര്‍ കെ.ജി. രാജശേഖരന് നായര്‍ മുന്‍ ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സീസ് എന്നിവര്‍ പ്രതികളായിരുന്നു. ഇവരെ കോടതി കുറ്റവിമുക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: