ന്യൂദല്‍ഹി: തെലങ്കാനയില്‍ പോലീസും ഗുണ്ടാസംഘവുമായുള്ള ഏറ്റുമുട്ടലില്‍ മുന്‍ മാവോയിസ്റ്റ് മുഹമ്മദ് നയീമുദ്ദീന് ഉള്‍പ്പെടെ രണ്ടു പേര് കൊല്ലപ്പെട്ടു. ഹൈദരാബാദില്‍ നിന്ന് 50 കിമീ അകലെ ഷാദ് നഗറിലായിരുന്നു ഏറ്റുമുട്ടല്‍. കൊല്ലപ്പെട്ടവരില്‍ ഒരാളെക്കുറിച്ചുള്ള വിവരം ലഭ്യമല്ല. സംഭവത്തെത്തുടര്‍ന്ന് ഷാദ് നഗറിലെ മില്ലേനിയം ടൗണ്‍ഷിപ്പില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി.
നയീമുദ്ദീന്റെ നീക്കങ്ങളെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പ്രദേശത്തെ ഒരു വീട് തെലങ്കാന പോലീസ് വളഞ്ഞിരുന്നു. ഇന്നലെ, നയീമുദ്ദീന്റെ സഹായി പോലീസിനു നേരെ വെടിയുതിര്‍ത്തതാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചതെന്ന് തെലങ്കാന ഡിജിപി അനുരാഗ് ശര്‍മ്മ പറഞ്ഞു. ഐപിഎസ് ഓഫീസര്‍ കെ.എസ്. വ്യാസിന്റെ കൊലപാതകമുള്‍പ്പെടെ നൂറിലേറെ കേസുകളില്‍ പ്രതിയാണ് നയീമുദ്ദീന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: