തിരുവനന്തപുരം: തലസ്ഥാനത്ത് എടിഎമ്മുകളില്‍ വന്‍ കവര്‍ച്ച. ഇലക്ട്രോണിക് ചിപ്പ് ഉപയോഗിച്ചാണ് കവര്‍ച്ച. 50 ലക്ഷത്തിലധികം രൂപ കവര്‍ന്നു. വട്ടിയൂര്‍ക്കാവ്, വെള്ളയമ്പലം, പേരൂര്‍ക്കട എന്നിവിടങ്ങളിലെ ബാങ്ക് എടിഎമ്മുകളിലാണ് മോഷണം. ഇതില്‍ വെള്ളയമ്പലത്തെ എസ്ബിഐയുടെ എടിഎം പോലീസ് ആസ്ഥാനത്തിന് 200 മീറ്റര്‍ മാത്രം അകലെ.
എടിഎം കൗണ്ടറിനുള്ളിലെ സീലിങ്ങിനോട് ചേര്‍ന്ന് ഘടിപ്പിച്ച പ്രത്യേകതരം മൈക്രോ ചിപ്പിലൂടെയാണ് വിവരങ്ങള്‍ ശേഖരിച്ചിരുന്നതെന്ന് പോലീസ്. ഇതിലൂടെ കസ്റ്റമറുടെ പിന്‍നമ്പര്‍ മനസിലാക്കും. തുടര്‍ന്ന് വ്യാജ കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കുകയാണ് രീതിയെന്നും പോലീസ് സംശയിക്കുന്നു.
ഞായറാഴ്ച രാത്രിയോടെ എടിഎമ്മില്‍നിന്ന് പണം പിന്‍വലിച്ചവര്‍ക്ക് അധിക തുക നഷ്ടമായതായി ഫോണ്‍ സന്ദേശം കിട്ടി. അന്‍പതോളം പേര്‍ക്ക് ആയിരത്തിന്റെ ഗുണിതങ്ങളാണ് ഇത്തരത്തില്‍ നഷ്ടമായത്. ഇവര്‍ നല്കിയ പരാതിയാണ് അന്വേഷണത്തിനു കാരണം.
ചിപ്പുകള്‍ ഫോറന്‍സിക് വിഭാഗം വിശദമായ പരിശോധനയ്ക്ക് കൊണ്ടുപോയി.
കമ്മീഷണര്‍ സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് വിശദമായ അന്വേഷണം തുടങ്ങി.
കസ്റ്റമേഴ്സിന് മുംബൈ, ബറോഡ എന്നിവിടങ്ങളിലെ എടിഎം കൗണ്ടറുകള്‍ നിന്നാണ് പണം പിന്‍വലിക്കപ്പെട്ടതായി ടെലിഫോണുകളിലേക്ക് സന്ദേശമെത്തിയത്.
അതുകൊണ്ടുതന്നെ കവര്‍ച്ചയ്ക്ക് പിന്നില്‍ അന്തര്‍ സംസ്ഥാന മോഷ്ടാക്കളാണെന്ന് പോലീസ് ഉറപ്പിക്കുന്നു.
പ്രത്യേകതരം സെന്‍സറിങ് ലെന്‍സ്, സൂക്ഷ്മദൃശ്യങ്ങള്‍പോലും പിടിച്ചെടുക്കാന്‍ കഴിവുള്ള ക്യാമറ, ബാറ്ററി തുടങ്ങിയ ഇലക്ട്രോണിക് സംവിധാനങ്ങള്‍ ഉള്‍പ്പെട്ട ഉപകരണമാണ് എടിഎമ്മുകളില്‍ ഘടിപ്പിച്ചിരുന്നത്. ഇവ എങ്ങനെ കൗണ്ടറുകളില്‍ സ്ഥാപിച്ചു എന്നതും ദുരൂഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: