കല്‍പ്പറ്റ: വയനാട്ടിലെ പ്രധാന കല്ലമ്പലങ്ങള്‍ ദേശീയ സ്മാരകങ്ങളാക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായില്ല. പനമരം പുഞ്ചവയലിലെ ജനാര്‍ദ്ദന ക്ഷേത്രവും വിഷ്ണു ക്ഷേത്രവും ദേശീയ സ്മാരകങ്ങ ളാക്കുമെന്നായിരുന്നു 2009ല്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
വിഷ്ണുഗുഡി, ജനാര്‍ദ്ദനഗുഡി എന്നീ പേരുകളിലാണ് ക്ഷേത്രങ്ങള്‍ അറിയപ്പെടുന്നത്. ഇവ തമ്മിലുള്ള ദൂരം 700 മീറ്റര്‍. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ വിഷ്ണുക്ഷേത്രം ദേശീയ സ്മാരകമായി കഴിഞ്ഞ സെപ്തംബറില്‍ പ്രഖ്യാപിച്ചെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല. ഇതിനിടെ കനത്തമഴയില്‍ ക്ഷേത്രഗോപുരം നിലംപൊത്തി.
ഇതിലെ ശിലാലി ഖിതങ്ങള്‍ അപ്രത്യക്ഷമായി. ഏതാണ്ട് മൂന്നൂറോളം ചിത്രങ്ങള്‍ ഇവിടത്തെ കരിങ്കല്‍ തൂണുകളിലുണ്ട്. ഇവ ഹൊയ്ശാല രാജവംശ ത്തിന്റെയോ വിജയനഗര സാമ്രാജ്യത്തിന്റെയോ കാലത്തേതെന്ന് കരുതപ്പെടുന്നു.
ദേശീയ സ്മാരകമായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ വേഗത്തി ലാക്കുമെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ തൃശൂര്‍ സര്‍ക്കിളിലെ സൂപ്രണ്ടിങ് ആര്‍ക്കിയോളജിസ്റ്റ് ടി. ലക്ഷ്മി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: