തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിറപുത്തരി ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെയും ആചാരാനുഷ്ഠാനങ്ങളോടും നടന്നു. ഇന്നലെ പുലര്‍ച്ചെ 5.30ന് പത്മതീര്ത്ഥകുളത്തിലെ കല്മണ്ഡപത്തില് നിന്നും എഴുന്നെള്ളിച്ച കതിര്‍കറ്റകള്‍ ക്ഷേത്രത്തിന്റെ കിഴക്കേനട ഗോപുരത്തിന് താഴെ പീഠത്തില്‍ ബ്രാഹ്മണ പൂജ നടത്തി ക്ഷേത്രത്തിലെ ദാസ്സന്മാരായ ബ്രാഹ്മണര്‍ കതിര് കറ്റകള്‍ ചുമന്ന് പ്രദക്ഷിണമായി വന്ന് ശീവേലിപ്പുരവഴി കിഴക്കേ ഗോപുരനടവഴി അകത്ത് എത്തിച്ചു.
കതിര്‍കറ്റകള്‍ അഭിശ്രവണ മണ്ഡപത്തില്‍ എത്തിച്ച് പെരിയനമ്പി വാരിക്കാട് വാസുദേവന്‍ നാരായണന് ഏറ്റുവാങ്ങി പീഠത്തില്‍ വച്ച് കതിര്‍കറ്റകള്‍ അഭശ്രവണ മണ്ഡപത്തില്‍ എത്തിച്ച് പെരിയനമ്പി വാരിക്കാട് വാസുദേവന്‍ നായരായണന്‍ ഏറ്റുവാങ്ങി പീഠത്തില്‍വച്ച് കതിര്‍കറ്റകള്‍ പൂജിക്കുകയും ശ്രീ പത്മനാഭസ്വാമിയുടെയും, ശ്രീനരസിംഹമൂര്ത്തിയുടെയും, തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമിയുടെയും മറ്റ് ഉപദേവന്മാരുടെയും ശ്രീകോവിലുകളില്‍ നിറയ്ക്കുകയും ചെയ്തു. ചടങ്ങിന് പഞ്ചാംഗവ്യദത്തിന് നമ്പി രാധാകൃഷ്ണന് രവി പ്രസാദും കാര്‍മികത്വം വഹിച്ചു. ക്ഷേത്ര എക്സിക്യൂട്ടീവ് ആഫീസര്‍ കെ.എന്‍. സതീഷ് ചടങ്ങുകള്‍ക്ക് നേതൃത്വം വഹിച്ചു. ഭരണസമിതി അംഗം എസ്. വിജയകുമാര്‍ എഫ്സിഎ ദേവസ്വം സെക്രട്ടറി ജ്യോതിലാല്‍, തിരുവനന്തപുരം നഗരസഭാ മേയര്‍ അഡ്വ. വി.കെ. പ്രശാന്ത്, കുടപ്പനക്കുന്ന് കൃഷി ഓഫീസറും മറ്റ് ഉദ്യോഗസ്ഥരും, അഡ്മിനിസ്ട്രേറ്റീവ് ആഫീസര്‍ സുരേഷ്ബാബു, മാനേജര്‍ ഡി. വേണുഗോപാല്‍, ശ്രീകാര്യക്കാര്‍ കെ.ആര്. രാജന്, സി. ശ്രീകാര്യം എന്‍. ഗിരീശന്, സൂപ്രണ്ട് ബി. ശ്രീകുമാര്‍, പിആര്‍ഒ ഡി. അച്യുതന്, തുടങ്ങിയവരും ക്ഷേത്രജീവനക്കാരും ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: